നിയമനം ലഭിച്ചവര്‍ വരുന്നില്ല; തെറാപ്പിസ്റ്റുകളെ പ്രാദേശികമായി കണ്ടെത്തണമെന്ന് മന്ത്രി ബിന്ദു
Friday, July 26, 2024 1:40 AM IST
കാസര്‍ഗോഡ്:അതിജീവനം സ്നേഹഗ്രാമം, മാതൃക ശിശുപരിപാലനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള തെറാപ്പിസ്റ്റുകള്‍, സ്പെഷല്‍ എഡ്യുക്കേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനായി ഈ മേഖലയിലെ വിദഗ്ധരെ പ്രാദേശികമായി കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹികനീതി മന്ത്രി ആര്‍.ബിന്ദു. അതിജീവനം സ്നേഹഗ്രാമം, മാതൃകാശിശു പരിപാലന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ തസ്തികകളിലേക്ക് നടത്തിയ കൂടിക്കാഴ്ചകളില്‍ ജീവനക്കാരെ ലഭിക്കാത്ത സാഹചര്യമുണ്ടായി. ചില തസ്തികകളില്‍ നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിച്ചില്ല. സര്‍ക്കാര്‍ നിശ്ചയിച്ച വേതനത്തിന് പുറമേ കാസര്‍ഗോഡ് ജില്ലയില്‍ വിദഗ്ധ തെറാപ്പിസ്റ്റുകള്‍ക്ക് ഇന്‍സെന്‍റീവ് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന് പ്രത്യേകം അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 46 ജീവനക്കാര്‍ക്കാണ് ജില്ലയില്‍ ബഡ്സ് സ്‌കൂളുകളില്‍ സാമൂഹികസുരക്ഷാ മിഷന്‍ ശമ്പളം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ യോഗ തീരുമാന പ്രകാരമാണിത്. ദുരിതബാധിത മേഖലയിലെ പഞ്ചായത്തുകള്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു.