കാട്ടാനയെ തുരത്താൻ ഓലപ്പടക്കം മാത്രം
Friday, July 26, 2024 1:40 AM IST
ഡാജി ഓടയ്ക്കൽ

മാലോം: വനാതിർത്തി ഗ്രാമങ്ങളിലെ കർഷകരിൽ പലരും പുലർച്ചയ്ക്കോ സന്ധ്യാസമയത്തോ വീട്ടിൽനിന്നും പുറത്തിറങ്ങുമ്പോൾ കുറച്ച് ഓലപ്പടക്കവും ഒരു ലൈറ്ററും കൈയിൽ കരുതാറുണ്ട്. ഏതു സമയവും മുന്നിൽ വന്നേക്കാവുന്ന കാട്ടാനയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കരുതൽ.

വിരോധാഭാസമെന്ന് പറയട്ടെ ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൈയിലും മിക്കപ്പോഴും ഇതു മാത്രമാണ് ഉള്ളത്. കാട്ടാനയിറങ്ങുമ്പോൾ

വിഷുവിന് പടക്കം പൊട്ടിക്കുന്നതു പോലെ കുറച്ച് ഓലപ്പടക്കം പൊട്ടിച്ച് തിരിച്ചു പോകാനാണ് വനംവകുപ്പ് ജീവനക്കാരുടെയും വിധി. റാപ്പിഡ് റെസ്പോൺസ് ടീം എന്നൊക്കെ പറയുന്നത് മിക്കപ്പോഴും പേരിനു മാത്രമാണ്.

ജില്ലയിൽ കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ മുളിയാർ, കാറഡുക്ക ഭാഗങ്ങളിൽ മാത്രമാണ് മറ്റു ജില്ലകളിൽ നിന്ന് സേനാംഗങ്ങളെ കൊണ്ടുവന്ന് ആർആർടിയുടെ നേതൃത്വത്തിൽ ആനകളെ തുരത്തിയിട്ടുള്ളത്. അവർ മടങ്ങിയതിനു പിന്നാലെ ആനകൾ തിരിച്ചെത്തുകയും ചെയ്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവിട്ട് തൂക്കു സൗരോർജവേലി കെട്ടിയത് പോലും പൂർണമായും ഫലവത്തായിട്ടില്ല.


പരപ്പ ബ്ലോക്കിൽ നിരന്തരം കാട്ടാനഭീഷണിയുണ്ടാകുന്ന മേഖലകളിലും സൗരോർജവേലി നിർമിക്കുമെന്ന പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി.

അതിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന വനംവകുപ്പിന്‍റെ നടപടികൾ മെല്ലെപ്പോക്കിലാണ്. സൗരോർജവേലിയുടെ നിർമാണത്തിൽ അപാകത സംഭവിച്ചതുമൂലമാണ് കാറഡുക്കയിൽ കാട്ടാനകൾ വേലി മറികടന്നതെന്ന ആക്ഷേപമുയരുന്ന സാഹചര്യത്തിൽ ഇവിടെ എല്ലാം നോക്കിയും കണ്ടും തന്നെ ചെയ്യണമെന്ന ആവശ്യവും കർഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. അല്ലെങ്കിൽ വനാതിർത്തിയിൽ കിടങ്ങുകൾ തീർക്കുകയോ ആനമതിലുകൾ നിർമിക്കുകയോ ചെയ്യണം.

മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്‍റെ 500 മീറ്റർ അടുത്തുവരെ കാട്ടാനകളെത്തിയത് വലിയ അപായസൂചനയാണ്.

അധികൃതർ നിസംഗത തുടർന്നാൽ ഉളിക്കലിലും മാനന്തവാടിയിലുമൊക്കെ സംഭവിച്ചതുപോലെ മാലോത്തും വെള്ളരിക്കുണ്ട് ടൗണിലും പോലും കാട്ടാനകളെത്തുന്ന കാലം വിദൂരമല്ലെന്നാണ് നാട്ടുകാരുടെ ഭയം. അതിനു മുമ്പ് ഗൗരവമായ പരിഹാരനടപടികൾ ഉണ്ടായേ തീരൂ.
(തുടരും)