സബ്കളക്ടര്‍ക്കെതിരെ തുറന്ന പോരുമായി അഭിഭാഷകര്‍
Friday, July 26, 2024 1:40 AM IST
കാഞ്ഞങ്ങാട്: കേസിന്‍റെ കാര്യം സംസാരിക്കാന്‍ പോയ വനിത അഭിഭാഷകയെ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് അവഹേളിക്കുകയും ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി ആരോപണം.

ഇന്നലെ രാവിലെയാണ് മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കേസ് ഫയല്‍ ചെയ്യാന്‍ അഭിഭാഷക അലീന ക്രിസ്റ്റി ആര്‍ഡിഒ കോടതിയിലെത്തിയത്. എന്നാല്‍ കേസ് ഫയല്‍ സ്വീകരിക്കാതെ അലീനയെ ഓഫീസില്‍ നിന്നും പുറത്താക്കിയെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട വിവരം തിരക്കാന്‍ പോയ ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ പോലീസിനെ ഉപയോഗിച്ച് പുറത്താക്കാനും സബ് കളക്ടര്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് അഭിഭാഷകര്‍ ആര്‍ഡി ഓഫീസ് മാര്‍ച്ച് നടത്തി. സബ്കളക്ടര്‍ക്കെതിരെ ചീഫ് സെക്രട്ടറിക്കും ജില്ലാജഡ്ജിക്കും പരാതിനല്‍കുമെന്ന് ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സബ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് പെരുമാറുന്ന രീതിയിലല്ല സൂഫിയാന്‍ പെരുമാറുന്നത്.


ആര്‍ഡി ഓഫീസില്‍ വക്കാലത്തിനെത്തുന്ന വക്കീലന്മാരുടെ വക്കാലത്ത് എടുക്കാന്‍ സബ്കളക്ടര്‍ സമ്മതിക്കുന്നില്ല. ജൂണിയര്‍ അഭിഭാഷകര്‍ ഹാജരായാല്‍ സീനിയര്‍ അഭിഭാഷകരോട് ഹാജരാകാനാണ് ഇദ്ദേഹം പറയുന്നത്. മുമ്പും നിരവധി തവണ ഇദ്ദേഹം വക്കീലന്‍മാരോട് മോശമായി പെരുമാറിയതായി അഭിഭാഷകര്‍ ആരോപിച്ചു.