ചുഴലിക്കാറ്റില്‍ വ്യാപകനാശം
Friday, July 26, 2024 1:40 AM IST
കാഞ്ഞങ്ങാട്: ജില്ലയില്‍ ബുധനാഴ്ച രാത്രി 11ഓടെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടം. കാഞ്ഞങ്ങാട് മൂവാരിക്കുണ്ടിലെ കൃഷ്ണന്‍റെ വീടിന് മുകളില്‍ തെങ്ങ് പൊട്ടി വീണ് വീട് പൂര്‍ണമായും തകര്‍ന്നു. വീടിനകത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകരുകയും നിര്‍ധനരായ ഈ കുടുംബത്തിന്‍റെ കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. അനിലിന്‍റെ വീടിനു മുന്നിലെ ഷീറ്റ് കിലോമീറ്റര്‍ അകലെതെറിച്ചു പോവുകയും പൂര്‍ണമായും തകരുകയും ചെയ്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ചില്ലുകള്‍ തകരുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അഞ്ചോളം തെങ്ങുകള്‍ പൂര്‍ണമായും നിലം പൊത്തി. വീടിന് മുകളില്‍ പ്ലാവ് മരം വീണ് ബേബിയുടെ വീടിന് കേടുപാട് സംഭവിച്ചു.

പട്ടാക്കല്‍ അങ്കണവാടിക്ക് സമീപത്തെ നാസറിന്‍റെ വീടിന് മുന്നിലായി സ്ഥാപിച്ച ഇരുമ്പ് കാറ്റില്‍ പറന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കല്ലൂരാവിയിലെ ചന്ദ്രവതിയുടെ വീടിന് മുകളില്‍ ചെന്നുവീണു. ചന്ദ്രാവതിയുടെ വീടിനും നാശനഷ്ടമുണ്ടായി. തെങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞ പ്രദേശത്ത് കൂടി എവിടെയും തട്ടാതെയാണ് ചന്ദ്രാവതിയുടെ വീടിന് മുകളില്‍ ഇരുമ്പ് ഷീറ്റ് വീണത്.
കാഞ്ഞിരടുക്കം: കാഞ്ഞിരടുക്കത്തെ പനിച്ചേംപള്ളില്‍ ജോസിന്‍റെ വീടും ആസ്ബസ്റ്റോസ് മേല്‍ക്കൂരയും കാറ്റില്‍ തകര്‍ന്നു. സീലിംഗ് ഫാന്‍ താഴെ വീണു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.

നീലേശ്വരം:ചാത്തമത്ത് ചുഴലിക്കാറ്റില്‍ നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാത്തമത്ത് എയുപി സ്‌കൂളിന് മുകളില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു.

പി. അമ്പു, എ.കെ.സുശീല, സി.കെ.ബാലന്‍, സി.കെ.രവി, പ്രേമസുധ, സി.എം.സുജാത എന്നിവരുടെ വീടുകള്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. നിരവധി വൈദ്യുതതൂണുകള്‍ തകര്‍ന്നുവീണു. വൈദ്യുതി ബന്ധം തടസപ്പെട്ടു.

ഉദുമ:റെയില്‍ പാളത്തിലേക്ക് തെങ്ങ് പൊട്ടി വീണു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പള്ളത്താണ് സംഭവം.ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള വൈദ്യുത ലൈനും തകര്‍ന്ന് പാളത്തില്‍ വീണു. കണ്ണൂര്‍ ഭാഗത്തേക്ക് ഗുഡ്‌സ് ട്രെയിന്‍ കടന്നുപോയതിന് തൊട്ടു പിന്നാലെയാണ് തെങ്ങ് പാളത്തിലേക്ക് വീണത്.

തൃക്കരിപ്പൂർ: ചുഴലികാറ്റിൽ തൃക്കരിപ്പൂർ മേഖലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ കടപുഴകിവീണു. പേക്കടം, ആയിറ്റി, പരത്തിച്ചാൽ, മണിയനൊടി, വടക്കേകൊവ്വൽ, പൂച്ചോൽ, കൊയോങ്കര തുടങ്ങി നിരവധി സ്ഥലങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. പല വീടുകളുടെയും ജനൽ ചില്ലുകൾ മരക്കൊമ്പുകൾ പറന്ന് വീണ് തകർന്നു. ആയിറ്റിയിൽ മേൽക്കൂരയുടെ ഷീറ്റുകൾ 200 മീറ്റർ ദൂരത്തേക്ക് പറന്നുപോയി. പേക്കടം ചവേലകൊവ്വൽ റോഡ്, ബദയിൽ റോഡ്, ഉദിനൂർ റോഡ് എന്നിവിടങ്ങളിൽ വൈദ്യുത ലൈനുകളിൽ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു.


കൊയോങ്കര കണിച്ചുകുളങ്ങര അടൂർ ചാമുണ്ഡിക്ഷേത്രത്തിന്‍റെ ഷീറ്റ് ദൂരേക്ക് പാറിപ്പോയി. മുട്ടത്ത് നാരായണന്‍റെ കാഞ്ഞിരമരം കടപുഴകി വീണു.അരിയിൽ ബാബുവിന്‍റെ തെങ്ങ് മുറിഞ്ഞ് വീണു.

മുറ്റത്ത് നിർത്തിയിട്ട കാറിന് മുകളിൽ മാവ് മുറിഞ്ഞ് വീണു. കൂവാരത്ത് രാജന്‍റെ വീടിന് മുകളിൽ പ്ലാവ് മറിഞ്ഞ് വീണു. എ.വി.മധുവിന്‍റെ വീടിന് മുകളിൽ മഹാഗണി മുറിഞ്ഞു വീണു. പി.അപ്പുനായരുടെ വീടിന്‍റെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോയി.

ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് മുകളിൽ കൂറ്റൻ മാവ് വീണ് ഓട്ടോ പൂർണമായും തകർന്നു.

ട്രെയിനിൽ കോഴിക്കോട് ആശുപത്രിയിൽ പോകുന്നതിന് എത്തിയവർ നിർത്തിയിട്ട പ്രദേശത്തിന് മുന്നിൽ ഹൈടെൻഷൻ വൈദ്യുതലൈൻ കാറ്റിൽ തകർന്ന് റോഡിൽ വീണു. റെയിൽവേ സ്റ്റേഷന് പിന്നിൽ നിന്നും വില്ലേജ് ഓഫീസ് പരിസരം വരെ കടന്നു പോകുന്ന ഹൈടെൻഷൻ ലൈൻ എട്ടു തൂണുകൾ ഉൾപ്പെടെയാണ് റോഡിലേക്ക് തകർന്നു വീണത്.

രാജപുരം: മാവുങ്കാല്‍ കോളനിയില്‍ മരം വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. മാവുങ്കാൽ കോളനിയിലെ മത്താടിയുടെ വീടിനു മുകളിലാണ് ശക്തമായ കാറ്റിൽ മരം വീണത്.

കുടുംബൂര്‍, പെരുമ്പള്ളി, കള്ളാര്‍ പുഞ്ചക്കര പ്രദേശങ്ങളില്‍ കമുക്, തെങ്ങ്, റബർ മരങ്ങള്‍ അടക്കം കാറ്റില്‍ നിലം പതിച്ചു. കുടുംബൂർ മുസ്ലീം പള്ളിയുടെ താഴെ വശത്തായി ആറോളം വൈദ്യുതതൂണുകൾ ഒടിഞ്ഞു. ഹമീദ്, അക്ബർ, ലത്തീഫ്, മുഹമ്മദ്കുഞ്ഞി എന്നിവരുടെ സ്ഥലങ്ങളിൽ വ്യാപകമായ നാശമുണ്ടായി. പെരുമ്പള്ളി മഞ്ഞങ്ങൽ മത്തായിയുടെ വീട്ടിൽ റബർ, കമുക്, മറ്റു മരങ്ങൾ ഉൾപ്പെടെ നിരവധി നഷ്ടങ്ങൾ ഉണ്ടായി. തൊട്ടടുത്ത ജനാർദ്ദനന്‍റെ പറമ്പിലും നഷ്ടമുണ്ടായി.

എം.മാധവൻ നായർ പെരുമ്പള്ളി, എം.രതീഷ് കോളിക്കടവ് എന്നിവരുടെ നിരവധി കമുകുകളും തകർന്നു.രാജപുരം ഒന്നാം മൈലിൽ താമസിക്കുന്ന കുടുന്താനം കുഴിയിൽ ജോണിന്‍റെ ന ഏഴു റബർ മരം പൂർണമായും ഒടിഞ്ഞു വീഴുകയും തേക്ക് മരം ഒടിഞ്ഞ് വീടിനും കേടുപാടുകൾ പറ്റുകയും ചെയ്തു.

വെള്ളരിക്കുണ്ട്: വീടിനോട് ചേർന്നുള്ള തേക്ക് മരം മരം പൊട്ടി വീണ് ഓട്ടോറിക്ഷ തകർന്നു. എളേരിത്തട്ട് മങ്കത്തിലെ മനോജിന്‍റെ ഓട്ടോ റിക്ഷയാണ് പൂർണമായും തകർന്നത്.