ജീവനക്കാരുടെ പേരില്‍ ഇരട്ടശമ്പളം എഴുതിയെടുത്ത് അക്കൗണ്ടന്‍റ് പഞ്ചായത്തില്‍നിന്നു 11 ലക്ഷം തട്ടി
Thursday, July 25, 2024 1:53 AM IST
കാസര്‍ഗോഡ്: കുമ്പള പഞ്ചായതിന്‍റെ തനതുഫണ്ടില്‍നിന്നു അക്കൗണ്ടന്‍റ് 11 ലക്ഷം രൂപ തട്ടിയെടുത്തു. പാലക്കാട് സ്വദേശി എം.രമേശ് ആണ് തട്ടിപ്പ് നടത്തിയത്. ജീവനക്കാരുടെ പേരില്‍ ഇരട്ടശമ്പളം എഴുതിയെടുത്താണ് തട്ടിപ്പ് നടത്തിയത്.

എട്ടുമാസം മുമ്പാണ് രമേശ് കുമ്പള പഞ്ചായത്തില്‍ ചുമതലയേല്‍ക്കുന്നത്. ശമ്പള ബില്‍ തയാറാക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി രമേശിനെ വിശ്വസിച്ച് യൂസര്‍ ഐഡിയും പാസ്‌വേ‌ഡും കൈമാറിയതാണ് തട്ടിപ്പിന് വഴിയൊരുക്കിയതെന്നാണ് വിവരം.

ആദ്യത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കുകയും രണ്ടാമത്തെ ശമ്പളം യുവാവിന്‍റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഒരു കരാറുകാരന്‍റെ മൂന്നുലക്ഷം രൂപയുടെ ബില്‍ തുകയും ഇയാള്‍ മാറിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജോലിയുടെ കാര്യത്തില്‍ അലംഭാവം കാട്ടിയതിന്‍റെ പേരില്‍ ഇയാളെ ഭരണസമിതി യോഗം രണ്ടുമാസം മുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.


ഇയാള്‍ നടത്തിവന്ന ഇടപാടുകള്‍ എല്ലാം പരിശോധിച്ചപ്പോഴാണ് ആദ്യം അഞ്ചു ലക്ഷം രൂപയുടെ കൃത്രിമം കണ്ടെത്തിയെന്നും വിശദമായ പരിശോധനയിലാണ് 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായതെന്നും പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ഉളുവാര്‍ പറഞ്ഞു.

ഇയാള്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ പഞ്ചായത് ജോയിന്‍റ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വകുപ്പുതല പരിശോധനയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.തട്ടിപ്പ് സംബന്ധിച്ച് പഞ്ചായത് സെക്രട്ടറി കുമ്പള പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തട്ടിപ്പില്‍ ഭരണസമിതി അലംഭാവം കാട്ടിയെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു.