പുലിപ്പേടി വീണ്ടും മുളിയാറിലേക്ക്
Thursday, July 25, 2024 1:53 AM IST
മുളിയാർ: ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ പുലിപ്പേടി ദിവസങ്ങൾക്കുശേഷം വീണ്ടും മുളിയാറിലേക്ക്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ഇരിയണ്ണി-മിന്നംകുളം റോഡിലൂടെ സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ഐടിഐ വിദ്യാർഥി നിർമലാണ് ആലംപറമ്പിൽ വച്ച് പുലിയെ നേരിൽ കണ്ടതായി പറയുന്നത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കനത്ത മഴയായതുകൊണ്ട് അടയാളങ്ങളൊന്നും കണ്ടെത്താനായില്ല.

അതേസമയം ആലംപറമ്പ് കുറ്റിയടുക്കത്തെ ഫുട്ബോൾ കോർട്ടിന് സമീപവും അടുത്തുള്ള കാവിന്‍റെ ഉള്ളിലുമായി രണ്ട് കാട്ടുപന്നികളുടെ ചീഞ്ഞളിഞ്ഞ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി. പുലി പകുതി തിന്ന് ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക സൂചന. കുട്ടിയാനത്തെ കല്യാണി ചന്ദ്രന്‍റെ വീട്ടിലെ വളർത്തുനായയേയും കാണാതായി.

ചെറുവനമേഖലകളും ജനവാസകേന്ദ്രങ്ങളും ഇടകലർന്നു കിടക്കുന്നതാണ് മുളിയാറിലെയും തൊട്ടടുത്ത കാറഡുക്ക പഞ്ചായത്തിലെയും ഭൂപ്രകൃതി. ഗ്രാമീണ റോഡുകളിലധികവും കാടുകൾക്ക് നടുവിലൂടെയാണ് കടന്നുപോകുന്നത്.


ഇപ്പോൾ പകൽസമയത്തു പോലും ഈ വഴികളിലൂടെ ഒറ്റയ്ക്കു പോകാൻ ആളുകൾ ഭയക്കുന്ന അവസ്ഥയാണ്. കുട്ടികളെ സ്കൂളിൽ വിടാനും വൈകുന്നേരം തിരികെ കൂട്ടാനും മുതിർന്നവർ ഒപ്പം ചെല്ലുന്നു.

നേരത്തേ ചെറുമൃഗങ്ങൾ മാത്രമുണ്ടായിരുന്ന മുളിയാർ വനത്തിൽ കാട്ടാനകൾ തമ്പടിക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. ഇതിനു പിന്നാലെ പുലിയുമെത്തുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയാണ്. എന്നാൽ വനംവകുപ്പിന് ഇപ്പോഴും കാര്യമായി അനക്കം വച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

പലതവണ തുരത്തിയിട്ടും സൗരോർജവേലി കെട്ടിയിട്ടും മുളിയാർ-കാടകം വനമേഖലയിൽ മൂന്ന് ആനകൾ ഇപ്പോഴുമുണ്ട്. കൊട്ടംകുഴി, പാണൂർ, പന്നപ്പാലം, ബാളക്കണ്ടം എന്നിവിടങ്ങളിൽ ആനകൾ തുടർച്ചയായി കൃഷി നശിപ്പിക്കുകയാണ്. എന്നാൽ പുലിപ്പേടിക്കിടയിൽ ആനകളെ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.