ആളും അനക്കവും ഒഴിയുന്ന ഗ്രാമങ്ങൾ
Thursday, July 25, 2024 1:52 AM IST
ഡാജി ഓടയ്ക്കൽ

മാലോം: ബളാൽ പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ ഇപ്പോൾതന്നെ വനത്തിനുള്ളിലൂടെ യാത്ര പോകുന്ന സ്ഥിതിയാണ്. വീടുകളുണ്ടായിട്ടും ആളും ബഹളവുമില്ല. മുൻകാലങ്ങളിലുണ്ടായിരുന്നതുപോലെ കാർഷിക സമൃദ്ധിയുടെ കാഴ്ചകളുമില്ല. നേരത്തേ കൃഷിചെയ്തിരുന്നതിന്‍റെ അടയാളങ്ങൾക്കു മുകളിൽ കാടുവളർന്ന് മൂടുന്നു. അതിർത്തികളിൽ തോട്ടപ്പയർ പടർന്നു കയറി കിടക്കുന്നു. കർഷകർ ഉപേക്ഷിച്ചു പോയ വീടുകളിൽ കട്ടിലും വീട്ടുപകരണങ്ങളും ചിതൽ കയറി കിടക്കുന്നു. വാതിലുകൾ പോലും ദ്രവിച്ചുതുടങ്ങി.

കാട്ടുപന്നിയെ തുരത്താൻ തോക്ക് ലൈസൻസിന് അപേക്ഷ കൊടുത്തിരുന്ന നിരവധി കർഷകർ ബളാൽ പഞ്ചായത്തിലുണ്ട്. ആറ് വർഷമായി ശ്രമിച്ചിട്ടും ലൈസൻസ് ലഭിച്ചിട്ടില്ലെന്ന് കർഷകനായ കളരിക്കൽ സാബു പറഞ്ഞു. മാവോയിസ്റ്റ് സാന്നിധ്യമാണ് കാരണമായി പറഞ്ഞത്. ഓരോ കാരണം പറഞ്ഞ് കർഷകർക്ക് ഒരു സഹായവും ചെയ്യുന്നില്ല.

കാട്ടുപന്നിയെ ഭയന്ന് കപ്പ, ചേന, കാച്ചിൽ പോലെയുള്ള ഒരു കൃഷിയും വർഷങ്ങളായി ഇവിടെ ആരും ചെയ്യുന്നില്ല. കർഷകരും കൃഷിയുമെല്ലാം ഇല്ലാതായി കാടുപിടിച്ചു കിടക്കുന്ന ഇടങ്ങളിൽ ഇനി മാവോയിസ്റ്റുകൾ തന്നെ വന്ന് കയറി താമസിച്ചാലും ഒരുപക്ഷേ ആരും അറിയാൻ പോകുന്നില്ല.

ഭൂമിയുടെ അളവോ സ്വഭാവമോ പരിഗണിക്കാതെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നൽകി വനാതിർത്തിയിലെ കർഷകരിൽനിന്ന് ഭൂമി ഏറ്റെടുക്കുന്ന വനംവകുപ്പിന്‍റെ നവകിരണം പദ്ധതിയിലേക്ക് ബളാൽ പഞ്ചായത്തിൽ നിന്ന് മാത്രം നൂറിലേറെ അപേക്ഷകൾ ലഭിച്ചിരുന്നു. ഒഴിഞ്ഞുപോകാൻ ആഗ്രഹിച്ച കർഷകരുടെ എണ്ണം തന്നെ ദുരിതത്തിന്‍റെ വ്യാപ്തി വിളിച്ചോതുന്നതാണ്. വർഷങ്ങൾക്കു മുമ്പ് പൊന്നുംവിലയുണ്ടായിരുന്ന സ്ഥലങ്ങളാണ് ഇതിൽ പലതും.


ഇവിടെ രണ്ട് കർഷകരുടെ ഭൂമി ആറുമാസം മുമ്പ് വനം വകുപ്പ് ഏറ്റെടുത്തിരുന്നു. രണ്ടു പേർക്കും പകുതി തുക മാത്രമാണ് നൽകിയിട്ടുള്ളത്. ഒരാൾ ഇതിനകം വീടൊഴിഞ്ഞ് വാടകവീട്ടിലേക്ക് മാറി. ബാക്കി തുക കൂടി ലഭിക്കാൻ കാത്തിരിക്കുകയാണ് രണ്ടു കുടുംബങ്ങളും.

വനംവകുപ്പിൽ നിന്ന് എണ്ണിച്ചുട്ടതുപോലെ ലഭിക്കുന്ന 15 ലക്ഷം രൂപ കൊണ്ട് ഇനി പുതിയൊരിടത്ത് സ്ഥലം വാങ്ങി വീടും കൃഷിയിടവും സ്ഥാപിക്കാൻ ഏറെപ്പേർക്കും കഴിയില്ലെന്നത് യാഥാർഥ്യമാണ്. കാർഷികസമൃദ്ധിയുടെ ഗതകാലം ഓർത്തെടുത്തുകൊണ്ട് ഇനിയുള്ള കാലം വാടകവീട്ടിൽ കഴിയാനാകും മിക്കവർക്കും വിധി. പലരും മക്കൾക്കൊപ്പം നഗരങ്ങളിലേക്ക് പറിച്ചുനട്ടപ്പെട്ടേക്കാം.

ഇവർ വനംവകുപ്പിന് വിട്ടുനല്കുന്ന ഇടങ്ങളിൽ വീണ്ടും വന്യമൃഗങ്ങൾ പെറ്റുപെരുകി അടുത്തുള്ള മറ്റു സ്ഥലങ്ങളെയും ക്രമേണ കാട് വിഴുങ്ങുകയും ചെയ്യും.
(തുടരും)