കാട് വിഴുങ്ങുന്ന വീടുകൾ
Wednesday, July 24, 2024 1:43 AM IST
ഡാജി ഓടയ്ക്കൽ

മാലോം: ഇപ്പോൾ കോട്ടഞ്ചേരി വനത്തിന്‍റെ ഭാഗമായ കുറേ സ്ഥലങ്ങൾ വർഷങ്ങൾക്കുമുമ്പ് സ്വകാര്യ വ്യക്തികളിൽനിന്നും വനംവകുപ്പ് ഏറ്റെടുത്തതാണ്. ചില സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇപ്പോഴും കേസ് തീർന്നിട്ടില്ല. സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്ന കാലത്ത് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടവും അതിനു സമീപത്തെ കാപ്പിച്ചെടികളുമൊക്കെ ഇപ്പോഴും വനത്തിനുള്ളിലുണ്ട്. ഒരു കാലത്ത് മനുഷ്യർ സുരക്ഷിതമായി താമസിച്ചിരുന്ന കെട്ടിടത്തിനുള്ളിൽ പോലും കാടും പടർപ്പുകളും വളർന്ന് ചുവരും വാതിലു

കളുമെല്ലാം കാട്ടാനകൾ തല്ലിത്തകർത്ത നിലയിലാണ്. കാർഷികോത്പന്നങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതിനായി ഒരുക്കിയ സംവിധാനങ്ങൾ ഗതകാലത്തിന്‍റെ ബാക്കിപത്രം പോലെ അവശേഷിക്കുന്നു.

ഇപ്പോൾ അതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽ പലതും ഇതേ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ആൾതാമസമില്ലാതെ കാടുമൂടി കിടക്കുന്ന നിരവധി വീടുകളുണ്ട്. വള്ളിപ്പടർപ്പുകൾക്കിടയിൽ വീണുകിടക്കുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങളും ചെരുപ്പും സമീപത്തെ തുരുമ്പിച്ച സൈക്കിളും മുന്നിൽ മരംപോലെ വളർന്ന ചെമ്പരത്തിയും കളർ ചെടികളും അതിനടുത്തെ മാവും പ്ലാവും പേരയുമെല്ലാം ഒരുകാലത്ത് ഇതും മനുഷ്യരുടെ ആവാസകേന്ദ്രമായിരുന്നുവെന്ന് അടയാളപ്പെടുത്തുന്നു. ചുറ്റുമുള്ള ബാക്കി എല്ലാത്തിനേയും കാട് വിഴുങ്ങിക്കഴിഞ്ഞു.


വലിയപുഞ്ചയിലെ കാഞ്ഞിരത്തിങ്കൽ ബെന്നി ഒന്നരവർഷം മുമ്പാണ് കാട്ടാനകളെ ഭയന്ന് വീടു വിട്ടിറങ്ങിയത്. അല്പമകലെ ചെറിയ പുഞ്ചയിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. ഇപ്പോൾ പകൽസമയത്തുപോലും വീട്ടിലേക്ക് വരാൻ പേടിക്കേണ്ട അവസ്ഥയാണെന്ന് ബെന്നി പറയുന്നു. സമീപത്തുണ്ടായിരുന്ന പൂക്കളം സജി, അങ്ങാടിക്കൽ മാത്യു, നരിവേലി മേരി എന്നിവരും ഇതുപോലെ വീടൊഴിഞ്ഞവരാണ്.

ഇവരെല്ലാം വർഷങ്ങളോളം അധ്വാനിച്ച് കൃഷിചെയ്ത ഇടങ്ങൾ ഇപ്പോൾ കാടുപിടിച്ചു. നല്ല വളക്കൂറുള്ള മണ്ണാണ്. ഒരുകാലത്ത് മികച്ച ആദായം ലഭിച്ചിരുന്ന സ്ഥലങ്ങളാണ്. പക്ഷേ ഇപ്പോൾ എന്തെങ്കിലും കൃഷിയിറക്കിയാലും വിളവെടുക്കാൻ പാകമാകുന്നതിനുമുമ്പ് കാട്ടാനകളും കാട്ടുപന്നികളുമെല്ലാം വന്ന് നശിപ്പിക്കും.

ഇതുകണ്ട് മനസ്സുമടുത്താണ് എല്ലാം അവസാനിപ്പിച്ചതെന്ന് ഇവർ പറയുന്നു. കാട്ടാനക്കൂട്ടം രാത്രിയിലെത്തി കൃഷി നശിപ്പിച്ചാലും വനം വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത ദിവസം വന്ന് കണക്കെടുത്ത് പോകുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല.
(തുടരും)