സ്വര്‍ണപണയ തട്ടിപ്പ് : സിപിഎം ഉന്നതനേതൃത്വത്തിന് പങ്ക്: കോണ്‍ഗ്രസ്
Wednesday, May 15, 2024 12:57 AM IST
കാസര്‍ഗോഡ്: സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുംവിധം സിപിഎം നിയന്ത്രണത്തിലുള്ള സംഘത്തില്‍ നടനന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍ ആവശ്യപ്പെട്ടു. പണയ സ്വര്‍ണമില്ലാതെ ബന്ധുക്കളുടെ മറ്റും പേരില്‍ ലക്ഷങ്ങള്‍ വായ്പയെടുത്ത സംഭവം അതീവ ഗൗരവതരമാണ്. ജനുവരി മാസം മുതല്‍ തന്നെ സംഘത്തില്‍ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന്‍റെ പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.

മൂന്നു മാസത്തിലൊരിക്കല്‍ പണയ സ്വര്‍ണങ്ങള്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. മാര്‍ച്ച് അവസാനത്തില്‍ പണയ സ്വര്‍ണം പൂര്‍ണമായുണ്ടെന്ന് വ്യക്തമാക്കിയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയായ സംഘം പ്രസിഡന്‍റ് സൂപ്പി ഒപ്പിട്ട് സഹകരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. സംഘങ്ങളില്‍ സ്വര്‍ണവും പണവും ജോയിന്‍റ് കസ്റ്റഡിയായാണ് സൂക്ഷിക്കുന്നത്. സംഘം പ്രസിഡന്‍റും ഭരണസമിതിയും ജീവനക്കാരും അറിഞ്ഞുകൊണ്ട് തന്നെയാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്.

ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സമ്മതമില്ലാതെ സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശന്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ തട്ടിപ്പ് നടത്തി എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സ്വര്‍ണപണം ഇല്ലാതെ തന്നെ പല ആളുകളുടെയും പേരില്‍ സ്വര്‍ണ വായ്പ എടുത്തതായും പണയം വച്ച സ്വര്‍ണം കടത്തിക്കൊണ്ടുപോയതായും കണ്ടെത്തിയിട്ടുണ്ട്.


അതുപോലെതന്നെ സിപിഎം നിയന്ത്രണത്തിലുള്ള ദേലംപാടി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും സിപിഎം പാര്‍ട്ടിയും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും അത് പൂഴ്ത്തിവച്ചിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലയിലും കരുവന്നൂര്‍ ആവര്‍ത്തിക്കാനാണ് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നത്. സിപിഎമ്മിന്‍റെ ജില്ലയിലെ ഉന്നത നേതൃത്വത്തിന്‍റെ അറിവോടും സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടക്കുന്ന കോടികളുടെ തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നും ഫൈസല്‍ ആവശ്യപ്പെട്ടു.