മലയോര ഹൈവേ: വനഭൂമിക്ക് പകരം നൽകാൻ റവന്യൂഭൂമി കണ്ടെത്താനായില്ല
Tuesday, February 20, 2024 7:58 AM IST
കാസർഗോഡ്: മലയോര ഹൈവേയുടെ ഇടപ്പറമ്പ്-കോളിച്ചാൽ റീച്ചിന്‍റെ വികസനത്തിനു വേണ്ടി ഏറ്റെടുക്കേണ്ട 4.33 ഹെക്ടർ വനഭൂമിക്കു പകരം വനംവകുപ്പിന് വിട്ടുനൽകാൻ റവന്യൂഭൂമി കണ്ടെത്താനാകാത്തത് പ്രതിസന്ധിയാകുന്നു.

നേരത്തേ കമ്മാടം കാവിൽ നിന്ന് ഇത്രയും ഭൂമി വിട്ടുനല്കാൻ തയ്യാറാണെന്നു കാണിച്ച് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്‍റെ പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ ഇതേ ഭൂമി തന്നെ ഉഡുപ്പി-കരിന്തളം വൈദ്യുത ലൈനിനുവേണ്ടി നഷ്‌‌ടമാകുന്ന വനഭൂമിക്ക് പകരമായി നൽകാൻ നേരത്തേ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നു കാണിച്ച് കേന്ദ്ര വനംവകുപ്പ് ഈ അപേക്ഷ നിരസിക്കുകയായിരുന്നു.

കമ്മാടം കാവിനോടു ചേർന്ന് റവന്യൂഭൂമിയായി ആകെയുള്ളത് 22.16 ഹെക്ടർ സ്ഥലമാണ്. ഇതിൽ 17.05 ഹെക്ടർ സ്ഥലമാണ് ഉഡുപ്പി-കരിന്തളം വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് വനംവകുപ്പിന് നൽകാൻ അപ്‌ലോഡ് ചെയ്തിരുന്നത്. 1.43 ഹെക്ടർ സ്ഥലം നേരത്തേ തൃശൂർ ജില്ലയിൽ കുതിരാൻ തുരങ്കത്തിനു വേണ്ടി ഏറ്റെടുത്ത വനഭൂമിക്ക് പകരമായി വനംവകുപ്പിന് നൽകി. 2.44 ഹെക്ടർ സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളിലാണ്. ഇതെല്ലാം കഴിഞ്ഞ് 1.24 ഹെക്ടർ സ്ഥലം മാത്രമാണ് ഇവിടെ ഇനി വനംവകുപ്പിന് നൽകാൻ ബാക്കിയുള്ളത് എന്നതാണ് പ്രശ്നം.

വികസന ആവശ്യങ്ങൾക്ക് വനംവകുപ്പിൽ നിന്ന് ഭൂമി ഏറ്റെടുക്കുമ്പോൾ അത്രയും ഭൂമി തന്നെ വനംവകുപ്പിന് തിരികെ നൽകണമെന്നാണ് വനനിയമത്തിൽ പറയുന്നത്. അങ്ങനെയാകുമ്പോൾ മലയോരഹൈവേയ്ക്ക് വേണ്ടിവരുന്ന 4.33 ഹെക്ടർ സ്ഥലത്തിനു പകരം അത്രയും തന്നെ സ്ഥലം നൽകണം. കമ്മാടം കാവിൽ ബാക്കിയുള്ള 1.24 ഹെക്ടർ സ്ഥലം ഏറ്റെടുത്താലും 3.09 ഹെക്ടർ സ്ഥലം കൂടി മറ്റെവിടെ നിന്നെങ്കിലും കണ്ടെത്തേണ്ടിവരും.

വനംവകുപ്പിന് നൽകാനുള്ള ഭൂമി രണ്ടാഴ്ചയ്ക്കകം ജില്ലയിൽ എവിടെനിന്നെങ്കിലും കണ്ടെത്തി ഈ വേനൽക്കാലത്തു തന്നെ മലയോരഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് കഴിഞ്ഞ മാസം 15നു സി.എച്ച്. കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. കോട്ടഞ്ചേരിയിൽ 1.61 ഹെക്ടർ സ്ഥലം കണ്ടെത്തിയെങ്കിലും അതുകൂടി വനംവകുപ്പിന് വിട്ടുകൊടുക്കുന്നത് കോട്ടഞ്ചേരിയിലെ വിനോദസഞ്ചാര വികസനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ്. 3.09 ഹെക്ടറിന്‍റെ അളവ് തികയ്ക്കാൻ ഈ സ്ഥലം മതിയാവുകയുമില്ല.


പിന്നെയുള്ളത് മടിക്കൈ അമ്പലത്തറ വില്ലേജിൽ നിർദിഷ്ട മാംസ സംസ്കരണശാല സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലത്തോടുചേർന്ന് കാടുപിടിച്ചുകിടക്കുന്ന ഏക്കർ കണക്കിനുള്ള ഭൂമിയാണ്. ഇവിടെ സ്ഥലത്തിന്‍റെ അളവ് തികയുമെങ്കിലും ജില്ലയിലെ നിലവിലുള്ള വനമേഖലകളിൽ നിന്ന് ഇത്രയും അകലെ വനംവകുപ്പിന് പുതുതായി ഭൂമി വിട്ടുനൽകുന്നത് വന്യമൃഗശല്യമടക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമാക്കുമെന്ന ആശങ്കയുണ്ട്.

ഈ സ്ഥലത്തിന്‍റെ സമീപപ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് ഇറങ്ങി ഭീതിപരത്തിയത്. കാട്ടുപന്നിശല്യവും ഇവിടെ രൂക്ഷമാണ്. ഇക്കാരണങ്ങൾ കൊണ്ട് പ്രദേശവാസികളുടെ എതിർപ്പ് മറികടന്ന് ഇവിടെ വനംവകുപ്പിന് ഭൂമി വിട്ടുനൽകാൻ പ്രയാസമാണ്. ഭൂമി കൈമാറ്റം വൈകിയാൽ ഈ വർഷവും മലയോരഹൈവേയുടെ ഈ റീച്ചിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനാകാത്ത നിലയാകും.


വൈദ്യുത ലൈൻ വലിക്കുമ്പോഴും വനംവകുപ്പിനും കർഷകനും രണ്ടു നിയമം

ഉഡുപ്പി-കരിന്തളം വൈദ്യുത ലൈൻ കൃഷിയിടങ്ങൾക്കു നടുവിലൂടെ വലിക്കുമ്പോൾ ഭമിയുടെ ഉടമസ്ഥാവകാശം കർഷകരിൽ തന്നെ നിലനിർത്തുന്നതിനാൽ അതിന് വില നൽകാനാവില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. പേരിനു മാത്രം ഉടമസ്ഥാവകാശമുണ്ടെങ്കിലും വൈദ്യുത ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്താനോ വാഴ പോലും കൃഷിചെയ്യാനോ കർഷകർക്ക് കഴിയുകയുമില്ല.

അതേസമയം ഇതേ ലൈൻ വനപ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ നഷ്ടമാകുന്ന വനഭൂമിയുടെ അളവ് കൃത്യമായി കണക്കാക്കി അത്രയും ഭൂമി പകരം നൽകുകയാണ് ചെയ്തിരിക്കുന്നത്.

ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിലെ മരങ്ങൾ മുറിക്കേണ്ടിവന്നാലും ബന്ധപ്പെട്ട ഭൂമി വനഭൂമിയല്ലാതായിത്തീരുന്നില്ല. അതോടൊപ്പം അത്രയും തന്നെ ഭൂമി വനംവകുപ്പിന് കൂടുതലായി കിട്ടുകയും ചെയ്യുന്നു. ജില്ലയിൽ 17.05 ഹെക്ടർ സ്ഥലമാണ് ഉഡുപ്പി-കരിന്തളം വൈദ്യുത ലൈനുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വനംവകുപ്പിന് കൈമാറുന്നത്.