പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷം നേടും: ദീപാദാസ് മുൻഷി
Wednesday, October 23, 2024 4:44 AM IST
കൽപ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. ഡിസിസി ഓഫീസിൽ മഹിളാ കോണ്‍ഗ്രസ് പ്രത്യേക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകുമെന്ന് അവർ പറഞ്ഞു.

പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് മഹിളാ കോണ്‍ഗ്രസ് പ്രവർത്തകരുടെ ചിരകാല അഭിലാഷമാണ്. അതിനാണിപ്പോൾ സാക്ഷാത്കാരമാകുന്നത്.


ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൾ വയനാട്ടിൽ മത്സരത്തിനെത്തുന്നത് യുഡിഎഫ് നേതാക്കളിലും അണികളിലും നവോൻമേഷമാണ് പകരുന്നതെന്നും ജെബി മേത്തർ പറഞ്ഞു.

കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ജിനി തോമസ്, എഐസിസി അംഗം പി.കെ. ജയലക്ഷ്മി, സിൽവി തോമസ്, മേഴ്സി സാബു, കെ. ബേബി എന്നിവർ പ്രസംഗിച്ചു.