പത്രികാസമർപ്പണത്തിനു മുൻപേ പ്രിയങ്ക വയനാടിനു പ്രിയങ്കരിയായി: കെ.സി. വേണുഗോപാൽ എംപി
Wednesday, October 23, 2024 4:44 AM IST
സുൽത്താൻ ബത്തേരി: ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണത്തിനു മുൻപേ പ്രിയങ്ക ഗാന്ധി വയനാടിന് പ്രിയങ്കരിയായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്കയുടെ പത്രികാസമർപ്പണം ചരിത്രസംഭവമാക്കാനുള്ള തയാറെടുപ്പിലാണ് യുഡിഎഫ് പ്രവർത്തകർ. ഇതുവരെയില്ലാത്ത ഉത്സാഹമാണ് മണ്ഡലത്തിൽ കാണാൻ കഴിയുന്നത്.

വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് മണ്ഡലം നിലനിർത്തും. രാഹുൽ ഗാന്ധിയുടെ ഹൃദയത്തിൽ വയനാടിന് വലിയ സ്ഥാനമാണുള്ളത്. പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശക്തിപകരാൻ അദ്ദേഹം എത്തുന്നുണ്ട്.


പാലക്കാട്ടെ പുകയൊക്കെ എപ്പോഴേ പോയെന്ന് പാലക്കാട് വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തോട് വേണുഗോപാൽ പ്രതികരിച്ചു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പുകയുണ്ടായിരുന്നു. ഈ പുകയൊക്കെ അകറ്റാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കണ്‍വീനർ എ.പി. അനിൽകുമാർ, ചീഫ് കോ ഓർഡിനേറ്റർമാരായ ഡീൻ കുര്യാക്കോസ് എംപി, ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ ടി. മുഹമ്മദ്, ഡി.പി. രാജശേഖരൻ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.