റെയില്‍വേയ്ക്ക് എതിരെ നടപടി: മേയര്‍
Monday, July 15, 2024 7:07 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാനുള്ള ഉത്തരവാദിത്വം റെയില്‍വേക്കുണ്ട്. നിലവില്‍ പോലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ റെയില്‍വേ നിസംഗത പുലര്‍ത്തുകയാണ്.

റെയില്‍വേയില്‍ നിന്നുള്ള മാലിന്യങ്ങള്‍ അടക്കം അടിഞ്ഞുകൂടുന്നത് തോട്ടിലാണ്. റെയില്‍വേയുടെ ശുചിമുറികളില്‍ നിന്നുള്ള മലിന ജലം തോട്ടിലേക്കാണ് ഒഴുകുന്നത്. സാധ്യമായ എല്ലാ നിയമങ്ങള്‍ ഉപയോഗിച്ചും റെയില്‍വേക്കെതിരേ നടപടി സ്വീകരിക്കും. റെയില്‍വേ മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് എങ്ങിനെയാണെത് ഉൾപ്പെ ടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനു സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്നിരക്ഷാസേന സ്കൂമ്പാ ടീമംഗങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു.

ഓക്സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാക്കും. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ഡോക്സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകളും നല്‍കുന്നതാണ്.

റെയിൽവേയുടെ ഭാഗത്ത് വീഴ്ചയില്ല: ഡിവിഷൻ മാനേജർ എം.ആർ. വിജി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ തൊഴിലാളിയെ കാണാതായ സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നു അഡീഷണൽ റെയിൽവേ ഡിവിഷൻ മാനേജർ എം.ആർ. വിജി മാധ്യമങ്ങളോ‌ടു പറഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇടപെടലുകൾ നടത്തേണ്ടത് കോർപറേഷൻ അധികൃതരാണ്.


റെയിൽവേയുടെ ശുചീകരണത്തൊഴിലാളികൾക്കു ഇത്തരത്തിൽ തോട്ടിൽ ഇറങ്ങി മാലിന്യം നീക്കം ചെയ്യാനുള്ള പരിശിലനം ഇല്ല. റെയിൽവേയുടെ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നുണ്ട്. നിലവിലുള്ള മാലിന്യങ്ങൾ മറ്റുതോടുകളിൽ നിന്നും ഒഴുകിയെത്തിയതാണ്.

റെയിൽവേയെ മോശപ്പെടുത്താൻ ശ്രമിക്കണ്ടേതില്ലെന്നും തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഒരു തരത്തിലും തടസം നിന്നിട്ടില്ലെന്നും എം.ആർ. വിജി അറിയിച്ചു.

മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിറങ്ങിയ തൊഴിലാളിയെ കാണതായ സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ റെയിൽവേ ഹാളിൽ അടിയന്തര യോഗം ചേർന്നു.

അഡീഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ എം.ആർ. വിജി, കളക്ടർ ജെറോമിക് ജോർജ്, എഡിജിപി പത്മകുമാർ, ആർപിഎഫ്-എൻഡിആർഎഫ് ഉദ്യോഗസ്ഥർ, ആന്‍റണി രാജു എംഎൽഎ, ഇറിഗേഷൻ ഉദ്യോഗസ്ഥർ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

രക്ഷാ പ്രവർത്തനത്തിനു കൂടുതൽ സ്കൂന്പാ ടീം അംഗങ്ങളെ എത്തിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിവരെ രക്ഷപ്രവർത്തനം നടത്തിയിരുന്നു. തദേശ വകുപ്പും ആരോഗ്യ വകുപ്പും പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട്. പത്തനംതിട്ട, കൊല്ലം ഭാഗങ്ങളിൽ നിന്നാണ് കൂടുതൽ രക്ഷാ പ്രവർത്തകർ എത്തിയിട്ടുള്ളത്. ഫയർഫോഴ്സ് കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.