കാത്തിരിപ്പ് തുടരുന്നു , ആശങ്കബാക്കി; ക്ലീറ്റസും ഫ്രെഡിയും മൂന്നാംനാളും കാണാമറയത്ത്
Saturday, August 24, 2024 6:28 AM IST
വിഴിഞ്ഞം: വീട്ടുകാരുടെയും ബന്ധുക്കളുടെയും കാത്തിരിപ്പു തുടരുന്നു. മൂന്നാം നാളും ക്ലീറ്റസും ഫ്രെഡിയും കാണാമറയത്തു തന്നെ. മത്സ്യത്തൊഴിലാളി സംഘത്തിന്‍റെ പത്തു വള്ളങ്ങൾ, മറൈൻ ആംബുലൻസ്, ഫിഷറീസ് വിഭാഗത്തിന്‍റെ രണ്ടു വാടക വള്ളങ്ങൾ, കോസ്റ്റ് ഗാർഡിന്‍റെ പട്രോൾ ബോട്ട് എല്ലാം ചേർന്ന്ഇന്നലെയും കടൽഅരിച്ചു പെറുക്കി.


രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ ചെരച്ചിലും വിഫലമായി. ഉൾക്കടലിൽ ഒരാളുടെ മൃതദേഹം ഉയർന്നതായി രാവിലെ മത്സ്യത്തൊഴിലാളികൾ അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ തമിഴ്നാട് കുളച്ചൽ വരെയുള്ള കടലിൽ പരിശോധന തുടർന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ചിരുന്ന ഉൾക്കടലിലെ കാറ്റിനു ശമനമായതോടെ കടൽക്ഷോഭത്തിനും കുറവുണ്ടായി. തെരച്ചിലിന് അനുകൂലമായ അന്തരീക്ഷമാണെങ്കിലും കാണാതായവർ അടി യൊഴുക്കിൽപ്പെട്ടിരിക്കാമെന്നും അധികൃതർ കരുതുന്നു.


ഇവരെക്കുറിച്ചുള്ള വിവരങ്ങൾ തമിഴ്നാട്ടിലെ തീരദേശപോലീസും മറൈൻ സംഘത്തിനും കൈമാറിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. ബുധനാഴ്ച രാത്രിയിൽ മീൻ പിടിത്തത്തിനിടയിൽ അപ്രതീക്ഷിതമായി കടലിൽ വീശിയ കാറ്റാണ് ഇരുവർക്കും വിനയായത്.

തകർന്ന വള്ളങ്ങളിൽ നിന്നു കടലിൽ അകപ്പെട്ട അഞ്ച് പേരെ മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്‍റും തീരദേശ പോലീസും രക്ഷപ്പെടുത്തിയെങ്കിലും ക്ലീറ്റസിനെയും ഫ്രെഡിയെയും കണ്ടെത്താനായില്ല. ഇരുട്ടായതിനാൽ ഇന്നലെ രാത്രി നിർത്തിവച്ച തെരച്ചിൽ ഇന്നു രാവിലെ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.