ഉപജില്ല വിദ്യാഭ്യാസ ഓഫീസ് നാഥനില്ലാക്കളരി
Friday, August 23, 2024 11:08 PM IST
തൊടുപുഴ: ജില്ലയിൽ ഏറ്റവും അധികം സ്കൂളുകൾ പ്രവർത്തിക്കുന്ന തൊടുപുഴ ഉപജില്ലയിലെ എഇഒയും സൂപ്രണ്ടും സ്ഥലം മാറിയിട്ട് മൂന്നു മാസത്തോളമായിട്ടും പുതിയ നിയമനം നടക്കാത്തത് ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി പരാതി. ഇതുമൂലം ഉപജില്ലയിലെ 72ൽ അധികം സ്കൂളുകളുടെയും ജീവനക്കാരുടെയും പല ഫയലുകളും തീരുമാനമാകാതെ ഇഴയുകയാണ്.

തൊടുപുഴ ഓഫീസറുടെ ചാർജ് അറക്കുളം എഇഒക്കും സൂപ്രണ്ടിന്‍റെ ചാർജ് നെടുങ്കണ്ടം സൂപ്രണ്ടിനുമാണ് നൽകിയിരിക്കുന്നത്. ജില്ലയിൽതന്നെ ഏറ്റവും തിരക്കുള്ള ഉപജില്ലാ ഓഫീസിൽ സ്ഥിര നിയമനം നൽകാത്തതിനാൽ അധ്യാപകർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. കഴിഞ്ഞ മാസത്തെ ശന്പളം ലഭിക്കാൻ പോലും പല സ്കൂളുകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ദിവസങ്ങളോളം കാത്തിരിക്കേണ്ടിവന്നു.


നിയമന ഉത്തരവ്, ഇൻക്രിമെന്‍റ്, ദിവസ വേതന ബില്ല് , പിഎഫ് തുടങ്ങി പ്രധാനപ്പെട്ട ഫയലുകൾപോലും കൃത്യസമയത്ത് അധ്യാപകർക്ക് ലഭിക്കുന്നില്ല. എത്രയും വേഗം തൊടുപുഴ ഉപജില്ലാ ഓഫീസറെയും സീനിയർ സൂപ്രണ്ടിനെയും നിയമിച്ച് ഓഫീസിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കെപിഎസ്ടിഎ തൊടുപുഴ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉപ ജില്ലാ പ്രസിഡന്‍റ് ഷിന്‍റോ ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എം.നാസർ യോഗം ഉദ്ഘാടനം ചെയ്തു.