റോഡോ തോടോ ? കാട്ടാക്കട - വെള്ളറട റോഡാകെ തകർന്നു തരിപ്പണമായി
Sunday, July 14, 2024 6:53 AM IST
കാട്ടാക്കട : മഴപെയ്താൽ റോഡാണോ തോടാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. കാട്ടാക്കട - വെള്ളറട റോഡിനാണീ ദുരവസ്ഥ. ശക്തമായ മഴപെയ്താൽ റോഡാകെ വെള്ളക്കെട്ടാകുന്ന അവസ്ഥയാണ് ഇവിടെ .

റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമാണന്ന് പ്രദേശവാസികളും യാത്രക്കാരും പറയുന്നു. കാട്ടാക്കടയിൽ നിന്നും മണ്ഡപത്തിൻകടവ് വരെ ഈ റോഡ് തകർന്നു കിടക്കുകയാണ്. അതിൽ കാട്ടാക്കട ചൂണ്ടുപലക മുതൽ കുച്ചപ്പുറം വരെ യാത്രയോഗ‍്യമല്ലാത്ത സ്ഥിതിയാണ്. ഇതിൽ ചൂണ്ടുപലകയിൽ മഴക്കാലത്ത് രൂപപ്പെടുന്ന കുഴിയാണ് എറെ അപകടകരം.

കാട്ടാക്കടയിൽ നിന്നും ചെമ്പൂര്, വാഴിച്ചൽ, മണ്ഡപത്തിൻകടവ്, വെള്ളറട തുടങ്ങി മലയോര മേഖലയിലേക്കുള്ള റോഡുകളിൽ ടാറാകാ മഴയത്ത് ഒലിച്ചുപോയ സ്ഥിതിയാണ്. ഈ റോഡുകളാകെ ആധുനികവൽക്കരിക്കുമെന്ന് പറഞ്ഞിട്ട് വർഷങ്ങളായതായി നാട്ടുകാർ പറയുന്നു.

എന്നാൽ പേരിനു മാത്രം ചില അറ്റകുറ്റപണികൾ നടത്തി ബന്ധപ്പെട്ടവർ മടങ്ങുന്നതാ യും ആക്ഷേപമുണ്ട്.

മഴ ശക്തമായതോടെ പ്രദേശത്തെ വാഹനയാത്രക്കാർ ഭീതിയിലാണ്. കാട്ടാക്കട വെള്ളറട റോഡിൽ മണ്ഡപത്തിൻകടവ് വരെ നവീന സങ്കേതിക വിദ്യ ഉപയോഗിച്ച് വീതി കൂട്ടി നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതിയിട്ടിരുന്നു. ഇതിനായി മാസ്റ്റർ പ്ലാനും തയാറാക്കി. എന്നാൽ പദ്ധതി നടപ്പിലായില്ല.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് തയാറാക്കിയ പദ്ധതി പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്തെങ്കിലും തുടർ നടപടികളായിരുന്നില്ല. എത്രയും വേഗം റോഡുകളുടെ ശോച‍്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ‍്യം.