സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണം: റൂറൽ എസ്പി കിരണ്‍ നാരായണൻ
Sunday, July 14, 2024 6:53 AM IST
തിരുവനന്തപുരം: ഓണ്‍ലൈൻ, സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം റൂറൽ എസ്പി. കിരണ്‍ നാരായണൻ. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാൽ 1930 എന്ന നന്പറിൽ പരാതി അറിയിക്കണമെന്നും റൂറൽ എസ്പി. വ്യക്തമാക്കി.

2022 കാലയളവ് മുതൽ 2024 കാലയളവ് വരെ റൂറൽ ജില്ലയിൽ നിന്നും തട്ടിപ്പുകാർ 12. 76 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു. 217 കേസുകൾ രജിസ്റ്റർ ചെയ്യുകയും പതിനേഴ് പേരെ അറസ്റ്റ് ചെയ്തു. 1.32 കോടിരൂപ തട്ടിപ്പുകാരിൽ നിന്നും പിടിച്ചെടുത്തു. ടെലഗ്രാം, വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ മുഖേന ഐപി അഡ്രസ്‌സുകൾ മാസ്ക് ചെയ്തുള്ള തട്ടിപ്പുകളാണ് നടത്തി കൊണ്ടിരിക്കുന്നത്.

തട്ടിപ്പുകാർ കൈകാര്യം ചെയ്തിരുന്ന 72 ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തു. ഡിപ്പോസിറ്റ് ഫ്രാഡ്, പാർസൽ ഫ്രാഡ്, ഗിഫ്ട് ഫ്രാഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തി പണം തട്ടിയെടുക്കുന്നത്. പോലീസ് ഒരിക്കലും ആരെയും വെർച്യുൽ അറസ്റ്റ് ചെയ്യില്ല.


വെർച്യുൽ അറസ്റ്റ് ചെയ്തെന്ന പേരിൽ വരുന്ന ഫോണ്‍കോളുകളിൽ ജനങ്ങൾ കുടുങ്ങരുതെന്നും തട്ടിപ്പുകാർ നിർദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച് വഞ്ചിതരാകരുതെന്നും റൂറൽ എസ്പി വാർത്താസ മ്മേളനത്തിൽ അറിയിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിന്‍റെ ഫലമായാണ് മറ്റ് സംസ്ഥാനങ്ങളിലിരുന്ന സൈബർ തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താനും പണം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ സാധിച്ചതെന്നും എസ്പി പറഞ്ഞു.

അരുവിക്കര, കടയ്ക്കാവൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഏറ്റവും കുടുതൽ പണം ഓണ്‍ലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. ഇൻവെസ്റ്റ്മെന്‍റിലൂടെ കുടുതൽ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തതെന്നും എസ്പി പറഞ്ഞു.