കണ്ണീര്‍ വഴിയില്‍ ജോയിയെ കാത്ത്..
Sunday, July 14, 2024 6:40 AM IST
വെള്ളറട: ആമയിഴഞ്ചാന്‍ തോ ടിന്‍റെ അഗാധതയില്‍ ജോയിക്കു വേണ്ടി നാടൊന്നാകെ തെരച്ചില്‍ നടത്തുമ്പോള്‍ കണ്ണീര്‍ വഴിയില്‍ മകനെ കാത്ത് അമ്മ മേരി. 75 വയസ് പ്രായമുള്ള മേരിക്ക് ആകെയുള്ള കൂട്ട് ജോയി മാത്രമാണ്.

അവിവാഹിതനായ ജോയിയോടൊപ്പമാണ് മേരി താമസിച്ചു വന്നിരുന്നത്. വര്‍ധക്യസഹജമായ നിരവധി അസുഖങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന മേരിക്ക് ജോലി കഴിഞ്ഞു മകന്‍ മടങ്ങിയെത്തുമ്പോള്‍ മാത്രമാണ് ഒരു സമാധാനമുണ്ടാവുക. ഇന്നലെ മകന് അപകടം പറ്റിയതറിഞ്ഞതു മുതല്‍ ഈ അമ്മയുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല.

കൂലിപ്പണിക്കാരനായ ജോയ് ഏതു പണിക്ക് വിളിച്ചാലും ആത്മാര്‍ഥതയോടെ എത്തുന്ന വ്യക്തിയാണെന്നു നാട്ടുകാര്‍ പറയുന്നു. ഏതു സമയവും എല്ലാവരോടും ചിരിച്ച് പെരുമാറുന്ന സ്വഭാവക്കാരനായിരുന്നു ജോയി. കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തുകൊണ്ടിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ കുറേ ദിവസങ്ങളായി മഴ കാരണം ജോലിയില്ലായിരുന്നു.


ഇതേ തുടര്‍ന്ന് ആക്രി സാധനങ്ങള്‍ പെറുക്കിയെടുത്ത് കൊണ്ടു പോ യി വിറ്റാണ് തനിക്കും അമ്മയ്ക്കും വയറുനിറയ്ക്കാനുള്ള വക ജോയി കണ്ടെത്തിയിരുന്നത്. ഇതിനിടയിലാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള ജോലി ലഭിച്ചത്. ഒരാഴ്ചയ്ക്ക് മുമ്പാണ് ജോയിയുടെ മൂത്ത സഹോദരന്‍റെ ഭാര്യ ജയ്‌സി മരണപ്പട്ടത്. കുടുംബത്തില്‍ ഈ ദുഃഖത്തിന്‍റെ തിര ഒടുങ്ങുന്നതിനു മുമ്പാണ് ജോയി അപകടത്തില്‍പ്പെട്ട വാര്‍ത്തകളും പുറത്തുവരുന്നത്.

രണ്ട് സഹോദരിമാരില്‍ ഒരാള്‍ വിവാഹ മോചിതയായി കഴിഞ്ഞു വരികയാണ്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബമാണ് ജോയിയുടേത്. കോശിയാണ് ജോയിയുടെ സഹോദരന്‍. ജെസി, മോളി എന്നിവര്‍ സഹോദരിമാരുമാണ്.