കാസര്‍ഗോഡ്: കര്‍ണാടകയില്‍നിന്നു മാരകമയക്കുമരുന്നായ എംഡിഎംഎ കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കര്‍ണാടക വീരാജ്‌പേട്ട ഹാലുഗുണ്ടയിലെ എ.കെ. ആബിദിനെയാണ് (37) ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം.

ആദൂര്‍ എസ്‌ഐ കെ.പി. വിനോദ്കുമാറും സംഘവും നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് കൊട്യാടി ഭാഗത്തുനിന്ന് ഒരു കാര്‍ അതിവേഗം ഓടിച്ചുവരുന്നത് കണ്ടത്. സംശയം തോന്നി കാറിനു കൈകാണിച്ചുവെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് സംഘം പിന്തുടര്‍ന്നു.

ബെള്ളിപ്പാടി റോഡ് ജംഗ്ഷനില്‍ പോലീസ് വണ്ടി റോഡിനു കുറുകെയിട്ടാണ് പിടികൂടിയത്. വിശദമായ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിലാക്കി പാന്‍റ്സിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 100.76 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാറിലുണ്ടായിരുന്ന മുളിയാര്‍ മാസ്തിക്കുണ്ടിലെ മുഹമ്മദ് സഹദ് (26), കാസര്‍ഗോഡ് കോട്ടക്കണ്ണിയിലെ പി.എം. ഷാനവാസ് (42), ഭാര്യ ഷെരീഫ (40), ചട്ടഞ്ചാലിലെ ഷുഹൈബ (28) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.


സഹദിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവരെ പിടികൂടുന്നതിനു രണ്ടുദിവസം മുമ്പ്, ജനുവരി 11ന് 90,000 രൂപ ഉപ്പള പച്ചമ്പളയിലെ എസ്ബിഐ ബ്രാഞ്ചിലെ അബ്ദുള്‍ ഖാദര്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായി അറിയുന്നത്.