ഏറ്റുമാനൂർ: പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പെരുമ്പായിക്കാട് കോത്താട് അനിക്കൽ ജിബിൻ ജോർജ് (27) പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ.

പ്ലസ് ടു പഠനത്തിനു ശേഷമാണ് ഉപരിപഠനത്തിന് ഇയാളെ സിംഗപ്പൂരിലേക്ക് അയച്ചത്. അവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെ നാട്ടിലേക്ക് മടക്കിയയച്ചു.

തിരികെയെത്തിയ ഇയാൾ ചെന്നുപെട്ടത് ലഹരി മാഫിയ സംഘത്തിൽ. ലഹരി ഉപയോഗത്തിന് പണം ലഭിക്കാൻ ഇയാൾ പിതാവിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇതിന്‍റെ പേരിൽ ഇയാൾ പിതാവിനെ തൊഴിക്കുക പോലും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ആറാട്ടു ദിവസം ഇയാൾ പ്രശ്നമുണ്ടാക്കുകയും നിലവിളക്ക് ഉപയോഗിച്ച് ക്ഷേത്രഭാരവാഹിയുടെ തലയ്ക്കടിക്കുകയും ചെയ്തത് രണ്ടു വർഷം മുമ്പാണ്. 2022 മുതൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. ആകെ ഏഴു കേസുകളിൽ പ്രതിയാണ്.

ഗാന്ധിനഗർ സ്റ്റേഷനിൽ കൊലപാതക ശ്രമം, ലഹരി ഉപയോഗം, മോഷണം എന്നിവയ്ക്കും കോതമംഗലത്ത് ആക്രമിച്ച് പരിക്കേൽപ്പിക്കലിനും കേസുണ്ട്. ഗാന്ധിനഗറിലെ റൗഡി ലിസ്റ്റിൽ പേരുണ്ട്. ഒരു വർഷം മുമ്പ് കരുതൽ തടങ്കലിൽ വച്ചിരുന്നു.


മരണകാരണം ആന്തരിക രക്തസ്രാവം

ഗാന്ധിനഗർ: കോട്ടയം കാരിത്താസിൽ പോലീസുകാരൻ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രഥമിക വിവരം. വാരിയെല്ലുകൾ ഓടിയുകയും ശ്വാസകോശത്തിന് ക്ഷേതമേറ്റതായും സൂചനയുണ്ട്.

മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കും പോലീസ് അധികാരിക്കും വിട്ടുനൽകി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം പ്രസാദിന് നെഞ്ചിന് ചവിട്ടേറ്റത്.

തെള്ളകത്തെ തട്ടുകടയിൽ സംഘർഷമുണ്ടാക്കിയ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിന്‍റെ ദൃശ്യം പകർത്താൻ ശ്യം പ്രസാദ് ശ്രമിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ജിബിൻ പോലീസുകാരനായ ശ്യാം പ്രസാദിനെ മർദിക്കുകയും ഇതിനിടെ വീണുപോയ ശ്യാം പ്രസാദിന്‍റെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ ശ്യാം പ്രസാദിനെ ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.