തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദിവസങ്ങളായി സംസ്ഥാനത്ത് പല ഭാഗത്തും തുലാവര്‍ഷത്തിന്‍റെ ഭാഗമായി ഒറ്റപ്പെട്ട കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ ഇന്നലെ ചിലയിടങ്ങളില്‍ മാത്രമായി ചുരുങ്ങി. ഇന്നു മുതല്‍ മഴ വീണ്ടും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ല. അതേസമയം തുലാവര്‍ഷത്തിന്‍റെ ഭാഗമായ ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ട്.


ഒക്‌ടോബര്‍ പതിനാറിനാണ് സംസ്ഥാനത്ത് തുലാവര്‍ഷം പെയ്തതു തുടങ്ങിയത്. ഇന്നലെവരെ സംസ്ഥാനത്ത് 14 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒക്‌ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ 271 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍ പെയ്തത് 234.2 മില്ലിമീറ്റര്‍ മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.