ചേർത്തല: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷത്തിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും ഇതിലൂടെ കാര്യങ്ങള്‍ അനുകൂലമാക്കാമെന്ന ചിന്തയിലാണ് ബിജെപിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പുന്നപ്ര-വയലാര്‍-മേനാശേരി-മാരാരിക്കുളം രക്തസാക്ഷിത്വവാരാചരണം സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്ത പാര്‍ട്ടിയാണ് കേന്ദ്രം ഭരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി നിലപാട് എടുത്തവരാണ് ആര്‍എസ്എസുകാര്‍.


വിദ്യാഭ്യാസമേഖലയില്‍ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ് ബിജെപി. പാഠപുസ്തകങ്ങളില്‍ മാറ്റം വരുന്നത് അതിനുദാഹരണമാണ്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയത്തോട് ഇടതുപക്ഷത്തിന് യോജിപ്പില്ല. ജനാധിപത്യരീതിയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് അഞ്ചുവര്‍ഷം അധികാരം ലഭിക്കണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ അത് അട്ടിമറിക്കപ്പാടാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.