കൊച്ചി: ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ 2024 പതിപ്പില്‍ കേരള താരങ്ങള്‍ക്കു കിരീടം. മറൈന്‍ ഡ്രൈവില്‍നിന്ന് തുടങ്ങി ഇതേ വേദിയില്‍ അവസാനിച്ച ഫുള്‍ മാരത്തണിൽ പുരുഷവിഭാഗത്തില്‍ ഫോര്‍ട്ട്കൊച്ചി സ്വദേശി സിബി ബെന്‍സണും വനിതാവിഭാഗത്തില്‍ റീന മനോഹറും വിജയികളായി.

പുരുഷവിഭാഗത്തിൽ ചെറായി സ്വദേശി ജസ്റ്റിന്‍, ശ്രീനിധി ശ്രീകുമാര്‍ എന്നിവർക്കാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. വനിതാവിഭാഗത്തില്‍ മേരി ജോഷി, നിലീന ബാബു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹാഫ് മാരത്തണില്‍ ഇടുക്കി വെള്ളാരംകുന്ന് സ്വദേശി കെ.എം. സജിത്ത് ജേതാവായി. സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ സജിത്തിന്‍റെ ഹാട്രിക് വിജയമാണിത്. കൊല്ലം സ്വദേശി അതുല്‍ രാജ് രണ്ടാം സ്ഥാനവും തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വി.ആര്‍. വിഷ്ണു മൂന്നാം സ്ഥാനവും നേടി.

വനിതകളില്‍ എ.കെ. രമ, ജസീന ഖനി, ബിസ്മി അഗസ്റ്റിന്‍ എന്നിവര്‍ വിജയികളായി. പുലര്‍ച്ചെ 3.30ന് മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍ മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു.


മന്ത്രി പി. രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ, ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് എംഡിയും സിഇഒയുമായ ജൂഡ് ഗോമസ് തുടങ്ങിയവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.

സോള്‍സ് ഓഫ് കൊച്ചി സംഘടിപ്പിച്ച മാരത്തണില്‍ വിവിധ വിഭാഗങ്ങളിലായി എണ്ണായിരത്തിലധികം പേര്‍ പങ്കെടുത്തു. കോര്‍പറേറ്റുകള്‍ക്കുപുറമെ, നിരവധി സന്നദ്ധസംഘടനകളും മാരത്തണിന്‍റെ ഭാഗമായി.

കൊച്ചി പോലീസിന്‍റെ നേതൃത്വത്തില്‍ 50 വനിതകള്‍ ഉള്‍പ്പെടെ 126 അംഗ ടീമും മാരത്തണില്‍ പങ്കെടുത്തു. എയര്‍ ഇന്ത്യ, ഇന്ത്യന്‍ നേവി, ആര്‍ബിഐ, ഐഒസി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ടീമുകളും പങ്കെടുത്തു.