മണ്ണഞ്ചേരി: ഭര്‍ത്താവുമൊത്ത് ഉറങ്ങുകയായിരുന്ന യുവതിയായ വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ട് ജംഗ്ഷനില്‍ പൂജ പറമ്പ് വീട്ടില്‍ ശ്രുതി ദേവ് (32) ആണ് മരിച്ചത്. ഞായര്‍ രാവിലെയായിരുന്നു സംഭവം.

ഭര്‍ത്താവ് തൃശൂര്‍ കെ. എ. പി. ഒന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ജ്യോതിഷ് ഹരിദാസിനൊപ്പം മുറിയില്‍ ഉറങ്ങുന്നതിനിടെയാണ് ശ്രുതിക്ക് ഹൃദയാഘാതം ഉണ്ടായത്. ഉറക്കത്തിലായിരുന്ന ജ്യോതിഷ് പക്ഷെ സംഭവം അറിഞ്ഞില്ല.

രാവിലെയായിട്ടും ശ്രുതി ഉണരാതെ വന്നതിനെ തുടര്‍ന്ന് വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.


അയാന്‍ ഏക മകനാണ്. ചേര്‍ത്തല പട്ടണക്കാട് കുടകുത്തും പറമ്പില്‍ വാസുദേവന്‍ - വിജയമ്മ ദമ്പതികളുടെ മകളാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.