കൊച്ചി: കുടുംബശ്രീയുടെ നേതൃത്വത്തിൽ എറണാകുളം സെന്‍റ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രോത്സവ ‘കനസ് ജാഗ’യിൽ പ്രദർശിപ്പിച്ച ‘ആനജീവിതം’ ഏവരുടെയും ശ്രദ്ധ നേടി.

വന്യജീവി ആക്രമണം സ്ഥിരമായി നേരിടേണ്ടിവരുന്ന കണ്ണൂര്‍ ആറളം ഫാം നിവാസികളുടെ ആനപ്പേടി ആധാരമാക്കിയാണ് ‘ആനജീവിതം’ ഒരുക്കിയത്.

അനന്യ ബാബു സംവിധാനവും അക്ഷര മനോജ് തിരക്കഥയും എഴുതിയ സിനിമ ആറളം നിവാസികളുടെ പ്രതിസന്ധികളുടെ നേര്‍ചിത്രീകരണമായി. വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 14 പേരുടെ ജീവനാണ് ആറളം ഫാമില്‍ പൊലിഞ്ഞത്. നിരവധി പേര്‍ ആക്രമണങ്ങള്‍ക്കിരയായി.


രാത്രികളില്‍ വിളക്കണയ്ക്കാതെ പലപ്പോഴും ആനപ്പേടിയില്‍ കഴിഞ്ഞുകൂടേണ്ടി വന്നിട്ടുണ്ടെന്ന് സിനിമയിലെ പ്രധാന കഥാപാത്രത്തേ അവതരിപ്പിച്ച സ്വാതി കൃഷ്ണ തന്‍റെ അനുഭവം പങ്കുവച്ചു.

തീക്ഷ്ണമായ അനുഭവത്തില്‍നിന്നും ഉരുത്തിരിഞ്ഞ കഥയുടെ സിനിമാചിത്രീകരണം പോലും ആനപ്പേടിയോടെയാണു ഇവര്‍ നടത്തിയത്. ആറളം ഫാമില്‍ തന്നെയായിരുന്നു ചിത്രീകരണം. മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ സിനിമ കഥാവതരണംകൊണ്ടും പ്രമേയത്തിന്‍റെ കാലിക പ്രസക്തികൊണ്ടും ശ്രദ്ധ നേടി.