പാലക്കാട്: മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി. ജയരാജന്‍റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന്‍ പാലക്കാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം എക്കാലത്തും സ്വീകരിച്ചിരുന്നത്.


മദനിക്കു നല്‍കിയ സ്വീകരണത്തിലും അയാള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലും മുഖ്യമന്ത്രിക്കൊപ്പം പി. ജയരാജനും പങ്കെടുത്തിട്ടുണ്ട്. മദനിയുടെ പാര്‍ട്ടിയുമായി ലോക്സഭയിലും നിയമസഭയിലും സിപിഎം സഖ്യമുണ്ടാക്കി.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്‍റെ ചരിത്രംപരിശോധിച്ചാല്‍ പിഡിപിയുമായി നേരിട്ടു ബന്ധംപുലര്‍ത്തിയത് സിപിഎമ്മാണെന്നതു ബോധപൂര്‍വം വിസ്മരിച്ചാണ് ജയരാജന്‍ പുസ്തകമെഴുതിയതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.