തിരുവനന്തപുരം: ഓൺലൈൻ ഓഹരി ഇടപാടിലൂടെ ഉയർന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത് കംബോഡിയൻ തട്ടിപ്പു സംഘമെന്ന് സൈബർ സെൽ. ഇതു സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

പണം പിൻവലിച്ച അക്കൗണ്ടുകളിൽ ചിലത് കേരളത്തിലാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒരുമാസത്തിനിടെ അഞ്ചു തവണയായി വിവിധ അക്കൗണ്ടുകളിലൂടെ 87.23 ലക്ഷം രൂപയാണ് പിൻവലിക്കപെട്ടത്. ഏറെ നാളായി വിദേശത്ത് ജോലി ചെയ്തിരുന്ന ഉള്ളൂർ സ്വദേശിയായ വനിതാ ഡോക്‌ടറാണ് തട്ടിപ്പിന് ഇരയായത്.


സ്ഥിരമായി ഓഹരി നിക്ഷേപം നടത്തുന്ന ഡോക്‌ടർ ഒരു മാസം മുമ്പ് വാട്സാപ്പിൽ ലഭിച്ച സന്ദേശത്തിലൂടെയാണ് ചതിക്കുഴിയിൽ വീണത്. ഉയർന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്തുള്ള സന്ദേശത്തിൽ പ്രത്യേക മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിച്ചു. തുടർന്ന് തട്ടിപ്പുകാരുടെ നിർദേശപ്രകാരം പണവും നിക്ഷേപിച്ചു.

ഒരു തവണ ഒരു ലക്ഷം രൂപ ലാഭവിഹിതം കിട്ടിയതായും ഇത് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരണയായെന്നുമാണ് ഇവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.