ധീരമായ നടപടികളിലൂടെ രാജീവ് ഗാന്ധി അത് നമുക്കു കാണിച്ചുതന്നു. പഞ്ചാബിലും ആസാമിലും മിസോറമിലുമൊക്കെ അദ്ദേഹം മുൻകൈയെടുത്ത് പരിഹരിച്ച രാഷ്ട്രീയ ഒത്തുതീർപ്പുകൾ അതിന് ഉദാഹരണങ്ങളാണ്. ഇന്നത്തെ ഭരണാധികാരികൾ രാജീവ് ഗാന്ധിയുടെ ഭരണമികവുകൾ കണ്ടുപഠിക്കണമെന്നും ആന്റണി പറഞ്ഞു.
രാജീവ് ഗാന്ധി ഇന്ത്യയുടെ ഭാവി സ്വപ്നം കണ്ട ഭരണാധികാരിയായിരുന്നു. ഇന്ന് രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ഡിജിറ്റൽ ഇന്ത്യയെന്ന ആശയത്തിന് അടിത്തറ പാകിയതും ശാസ്ത്ര-സാങ്കേതിക രംഗത്തെ വികസനക്കുതിപ്പിന് തുടക്കമിട്ടതും രാജീവ് ഗാന്ധിയിലെ ഭരണകർത്താവിന്റെ മികവാണ്.
മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമങ്ങളുടെ ശാക്തീകരണം രാജീവ് ഗാന്ധി യാഥാർഥ്യമാക്കിയത് പഞ്ചായത്ത് രാജ് നിയമം നടപ്പാക്കിയാണെന്നും എ.കെ. ആന്റണി ചൂണ്ടിക്കാട്ടി.
കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പ്രസംഗിച്ചു. ഡോ.ജോർജ് ഓണക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് എൻ. ശക്തൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്. ബാബു സ്വാഗതം പറഞ്ഞു.