രാജീവ് ഗാന്ധി രാജ്യത്തിന്‍റെ ഐക്യത്തിനു പ്രാധാന്യം നൽകിയ ഭരണാധികാരി: എ.കെ. ആന്‍റണി
രാജീവ് ഗാന്ധി രാജ്യത്തിന്‍റെ ഐക്യത്തിനു പ്രാധാന്യം നൽകിയ ഭരണാധികാരി: എ.കെ. ആന്‍റണി
Wednesday, May 22, 2024 12:51 AM IST
തിരുവനന്തപുരം: സ്വന്തം പാർട്ടി താത്പര്യങ്ങളെക്കാൾ രാജ്യത്തിന്‍റെ ഐക്യത്തിനും ജനങ്ങളുടെ സമാധാനത്തിനും പ്രാധാന്യം നൽകിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണി. ഇന്ദിരാഭവനിൽ കെപിസിസി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ സ്വന്തം പാർട്ടി താത്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. സ്വാർഥതാത്പര്യങ്ങൾക്കുവേണ്ടി അവർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്‍റെ ഐക്യം തകർക്കാൻ ശ്രമിക്കുന്നു. ജനങ്ങളെ വർഗീയവത്കരിക്കുന്നു.

രാജീവ് ഗാന്ധിയുടെ ഭരണകാലയളവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഭ്യന്തരപ്രശ്നങ്ങളും സംഘർഷങ്ങളും വ്യാപകമായിരുന്നു. രക്തപ്പുഴ ഒഴുകിയിരുന്ന ഇവിടങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാൻ അദ്ദേഹം സ്വന്തം പാർട്ടിയുടെ താത്പര്യങ്ങൾ പോലും ബലികഴിച്ച് വിട്ടുവീഴ്ചകൾക്കു തയാറായി.

അധികാരം നിലനിർത്താൻ നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടമാകരുതെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്‍റെ പേരിൽ പാർട്ടിക്കുണ്ടാകുന്ന ഏത് നഷ്ടവും വലുതല്ലെന്ന് രാജീവ് ഗാന്ധി ഉറച്ചു വിശ്വസിച്ചു.


ധീരമായ നടപടികളിലൂടെ രാജീവ് ഗാന്ധി അത് നമുക്കു കാണിച്ചുതന്നു. പഞ്ചാബിലും ആസാമിലും മിസോറമിലുമൊക്കെ അദ്ദേഹം മുൻകൈയെടുത്ത് പരിഹരിച്ച രാഷ്‌ട്രീയ ഒത്തുതീർപ്പുകൾ അതിന് ഉദാഹരണങ്ങളാണ്. ഇന്നത്തെ ഭരണാധികാരികൾ രാജീവ് ഗാന്ധിയുടെ ഭരണമികവുകൾ കണ്ടുപഠിക്കണമെന്നും ആന്‍റണി പറഞ്ഞു.

രാജീവ് ഗാന്ധി ഇന്ത്യയുടെ ഭാവി സ്വപ്നം കണ്ട ഭരണാധികാരിയായിരുന്നു. ഇന്ന് രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ഡിജിറ്റൽ ഇന്ത്യയെന്ന ആശയത്തിന് അടിത്തറ പാകിയതും ശാസ്ത്ര-സാങ്കേതിക രംഗത്തെ വികസനക്കുതിപ്പിന് തുടക്കമിട്ടതും രാജീവ് ഗാന്ധിയിലെ ഭരണകർത്താവിന്‍റെ മികവാണ്.

മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമങ്ങളുടെ ശാക്തീകരണം രാജീവ് ഗാന്ധി യാഥാർഥ്യമാക്കിയത് പഞ്ചായത്ത് രാജ് നിയമം നടപ്പാക്കിയാണെന്നും എ.കെ. ആന്‍റണി ചൂണ്ടിക്കാട്ടി.

കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പ്രസംഗിച്ചു. ഡോ.ജോർജ് ഓണക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി വൈസ് പ്രസിഡന്‍റ് എൻ. ശക്തൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്. ബാബു സ്വാഗതം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.