കാസർഗോഡ് രാഷ്‌‌ട്രീയസമ്മർദത്തിൽ പൊലിഞ്ഞത് എസ്ഐയുടെ ജീവൻ
കാസർഗോഡ് രാഷ്‌‌ട്രീയസമ്മർദത്തിൽ പൊലിഞ്ഞത് എസ്ഐയുടെ ജീവൻ
Friday, October 18, 2024 2:01 AM IST
കാസർഗോഡ്: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കാസർഗോഡ് എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവാർത്ത പുറത്തുവന്നപ്പോൾ ആറുമാസം മുമ്പുണ്ടായ മറ്റൊരു ദുരന്തം വീണ്ടും ഓർത്തെടുക്കുകയാണ് കാസർഗോട്ടുകാർ.

ലോക്സഭാ തെരഞ്ഞെടുപ്പു നാളിൽ ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ രാഷ്‌‌ട്രീയ സംഘർഷങ്ങൾക്കും നേതാക്കളുടെ പിടിവാശിക്കും വിലയായി നൽകേണ്ടിവന്നത് അന്ന് ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന കെ. വിജയന്‍റെ ജീവനായിരുന്നു.

രാഷ്‌‌ട്രീയസംഘർഷങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന സിപിഎം നേതാക്കളുടെ പിടിവാശി പോലീസിനു മേൽ രാഷ്‌‌ട്രീയസമ്മർദമായി മാറിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്ഐ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.

മംഗളൂരുവിലെയും കൊച്ചിയിലേയും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ വിജയൻ മേയ് അഞ്ചിന് മരണത്തിനു കീഴടങ്ങി. എസ്ഐയുടെ ആത്മഹത്യക്കു പിന്നാലെ രാഷ്‌‌ട്രീയ സംഘർഷവും പിടിവാശിയുമെല്ലാം ആറിത്തണുക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പു ദിനത്തിൽ കോൺഗ്രസിന്‍റെ ബൂത്ത് ഏജന്‍റ് ആയിരുന്ന ഉനൈസ് സിപിഎം കേന്ദ്രങ്ങളിൽ വനിതകളുൾപ്പെടെ കള്ളവോട്ട് ചെയ്യാൻ നടത്തിയ ശ്രമങ്ങളെ ചോദ്യം ചെയ്തതോടെയാണു സംഘർഷം തുടങ്ങിയതെന്നു കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇതിനിടെ വനിതാ വോട്ടർമാർക്കൊപ്പം സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം വനിതാ നേതാവുമായ എം. ധന്യയും ഉനൈസും തമ്മിൽ വാക്കേറ്റവും പ്രവർത്തകർക്കിടയിൽ സംഘർഷവുമുണ്ടായി. പോലീസ് ഇടപെട്ടാണ് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചത്.

ഇതിനു പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി ഉനൈസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ധന്യ ബേഡകം സ്റ്റേഷനിൽ പരാതി നല്കുകയായിരുന്നു. എന്നാൽ സ്ഥലത്ത് രാഷ്‌‌ട്രീയ സംഘർഷമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ വിജയന്‍റെ നിലപാട്. എന്നാൽ ധന്യയുടെ പരാതിയിൽ ഉനൈസിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസിനുമേൽ സിപിഎം നേതാക്കളുടെ സമ്മർദം മുറുകി.


ഉനൈസിനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനെതിരേ മഹിളാ കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ പോലീസ് സ്റ്റേഷനു മുന്നിൽ സമരവും നടത്തി. ഈ സംഘർഷാവസ്ഥയ്ക്കിടയിലാണു ക്വാർട്ടേഴ്സിലേക്കു പോയ എസ്ഐ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.

അവശനിലയിൽ കണ്ടെത്തിയ വിജയനെ സഹപ്രവർത്തകർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ജോലിസമ്മർദം താങ്ങാനാകാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു വിജയന്‍റെ മരണമൊഴി.

കള്ളക്കേസെടുക്കാൻ രാഷ്‌‌ട്രീയ സമ്മർദമുണ്ടായതാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ മരണത്തിലേക്കു തള്ളിവിട്ടതെന്നാരോപിച്ച് ആദ്യദിനങ്ങളിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടന്നു.

ധന്യ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യമുയർന്നു. ജില്ലയിലെ പട്ടികവർഗ വിഭാഗമായ മറാഠി സമുദായാംഗമായ വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട് പട്ടികവർഗ സംഘടനകളും സമരരംഗത്തിറങ്ങി. പക്ഷേ കേവലം ഒരു ആത്മഹത്യ മാത്രമായി കാണിച്ച് എസ്ഐയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചു.

എസ്ഐയുടെ മരണത്തോടെ കൈപൊള്ളിയ സിപിഎം നേതാക്കൾ ഉനൈസിനെതിരേ സ്ത്രീപീഡനക്കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽനിന്നു പിൻവലിയുകയും ചെയ്തു. വിജയന്‍റെ അന്വേഷണ റിപ്പോർട്ട് ശരിവച്ചുകൊണ്ട് ഉനൈസിനെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് മാസങ്ങൾക്കു ശേഷം കുറ്റപത്രം സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.