മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡ് എംഡിയും സിഇഒയുമായി നിയമിച്ചിട്ടുള്ള എല്‍. രാധാകൃഷ്ണന്റെ ശമ്പളം 1.91 ലക്ഷം രൂപ. 70 വയസായ ഇദ്ദേഹത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ സേവന കാലാവധി നീട്ടി നല്‍കിയിരുന്നു.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള തീരദേശ വികസന കോര്പറേഷൻ എംഡി പി.എ. ഷെയ്ഖ് പരീതിന് സര്‍ക്കാര്‍ നല്കുന്ന പ്രതിമാസ ശമ്പളം 1.41 ലക്ഷം രൂപയാണ്.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ചെയര്മാന് ടി.കെ. ജോസിന് അടിസ്ഥാന ശമ്പളം പ്രതിമാസം 2.25 ലക്ഷം രൂപയും ക്ഷാമബത്ത 1.12 ലക്ഷവും ഉള്‍പ്പെടെ ആകെ 4.32 ലക്ഷം രൂപ. ഇതില്‍ പെന്‍ഷനും ക്ഷാമാശ്വാസവും കുറച്ച് പ്രതിമാസം നല്‍കുന്നത് 2.63 ലക്ഷം രൂപ.
വ്യവസായ വകുപ്പിനു കീഴിലെ കേരള റബര്‍ ലിമിറ്റഡ് സിഎംഡിയുടെ ചുമതല 2022 മേയ് മുതല്‍ ഷീല തോമസിനാണ്. രണ്ടു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. മറ്റ് ആനുകൂല്യങ്ങള്‍ വേറെയും.
കേരള കാഷ്യൂ ബോര്‍ഡ് സിഎംഡി എ. അലക്സാണ്ടറിനു പ്രതിമാസ ശമ്പളമായി 63,300 രൂപയുണ്ട്. ശമ്പളത്തിന്റെ 50 ശതമാനം ഡിഎ ആയും 18 ശതമാനം എച്ച്ആര്‍എ ആയും നല്കുന്നു.
അതേസമയം, ചീഫ് സെക്രട്ടറിക്കു വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിന്മേല് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്ന് അപേക്ഷകനായ രാജു വാഴക്കാല ആരോപിച്ചു.