നവീന്‍ ബാബുവിന് നാടിന്‍റെ യാത്രാമൊഴി
നവീന്‍ ബാബുവിന് നാടിന്‍റെ യാത്രാമൊഴി
Friday, October 18, 2024 2:01 AM IST
പത്തനംതിട്ട: കണ്ണൂര്‍ എംഡിഎം നവീന്‍ ബാബുവിന് നാടിന്‍റെ യാത്രാമൊഴി. വാക്കു കൊണ്ട് മുറിവേറ്റ് ജീവന്‍ വെടിയേണ്ടി വന്ന നവീന്‍ ബാബുവിന്‍റെ അന്ത്യയാത്രാ ചടങ്ങുകളില്‍ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. വിങ്ങിപ്പൊട്ടി നാട്ടുകാരും സഹപ്രവര്‍ത്തകരും ബന്ധുക്കളും. നാടൊന്നാകെ ആദ്യവസാനം ഒപ്പം നിന്നാണ് തങ്ങളുടെ പ്രിയപ്പെട്ടവന് യാത്രാമൊഴി നല്‍കിയത്.

രണ്ട് പെണ്‍മക്കള്‍ ചേര്‍ന്നു കൊളുത്തിയ ചിത എരിഞ്ഞ് തീരുവോളം അവിടെ നിന്ന് മാറാതെ ഐക്യദാര്‍ഢ്യവുമായി സഹപ്രവര്‍ത്തകര്‍ കാത്തുനിന്നു. അധികാര രാഷ്ട്രീയത്തിന്‍ ഇരയായ സര്‍ക്കാര്‍ ഉദ്യോസ്ഥന്‍ നവീന്‍ ബാബു മൂന്നു പതിറ്റാണ്ടിലെ സേവനത്തിനു ശേഷം ആരോടും പരാതി ഇല്ലാതെ മണ്ണില്‍ ലയിച്ചു.

റവന്യൂ വകുപ്പില്‍ ഇനി ഏഴുമാസത്തെ സേവനം അനുഷ്ഠിക്കാന്‍ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സഹപ്രവര്‍ത്തകര്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിനിടെ വിളിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ പരസ്യമായി അഴിമതി ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം കെ. നവീന്‍ ബാബുവിന്‍റെ സംസ്‌കാരം ആയിരങ്ങളെ സാക്ഷി നിര്‍ത്തി വ്യാഴാഴച മലയാലപ്പുഴ പത്തിശേരില്‍ കാരുവള്ളിയില്‍ വീട്ടുവളപ്പില്‍ നടന്നു.

കോന്നി തഹസില്‍ദാരായ ഭാര്യ മഞ്ജുഷയും മക്കളായ നിരുപമയുംനിരഞ്ജനയും സഹോദരങ്ങളായ ഷീല, അഡ്വ. പ്രവീണ്‍ബാബു അടുത്ത ബന്ധുക്കള്‍ എന്നിവർ അന്ത്യചുംബനങ്ങള്‍ നല്‍കി. പെണ്‍മക്കള്‍ നിരഞ്ജനയും നിരുപമയും ചേര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. സഹോദര പുത്രനൊപ്പമാണ് ഇവര്‍ അച്ഛന്‍റെ ചിതയ്ക്കു തീ കൊളുത്തിയത്. മന്ത്രിമാരായ കെ. രാജനും വീണാ ജോര്‍ജും കെ.യു. ജനീഷ് കുമര്‍ എംഎല്‍എയുും ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കാന്‍ ചിതയിലേക്ക് എടുത്തത്.


നവീന്‍ ബാബുവിന്‍റെ ബന്ധുക്കളുടെ മൊഴിയെടുത്ത് കണ്ണൂര്‍ ടൗണ്‍ പോലീസ്

പത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കേസെടുത്ത് കണ്ണൂര്‍ പോലീസ്. ടൗണ്‍ എസ്‌ഐ സവ്യ സാജിയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ സഹോദരന്‍ പ്രവീണ്‍, മലയാലപ്പുഴ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജയലാല്‍, മലയാലപ്പുഴ മോഹനന്‍ കൂടാതെ ബന്ധുക്കള്‍ അയല്‍വാസികള്‍ സുഹൃത്തുക്കള്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.

ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മടങ്ങിയത്. മൊഴിയെടുപ്പ് അഞ്ചുമണിക്കൂര്‍ നീണ്ടു നിന്നു. സി.ഐ.റ്റി.യു. സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍ ശക്തമായ മൊഴിയാണ് നല്‍കിയത്‌.

നവീന്‍ ബാബുവിന്‍റെ സഹോദരന്‍ പ്രവീണ്‍ ബാബു, കണ്ണൂര്‍ ടൗണ്‍ പോലീസിന് പരാതി നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.