""സ്ഥാനാർഥിയാകാൻ ബിജെപിയുമായി ആദ്യം ചർച്ച നടത്തി. നടക്കില്ലെന്നു തിരിച്ചറിഞ്ഞ് സിപിഎമ്മിനെ സമീപിച്ചു. എന്നെക്കുറിച്ചു പറഞ്ഞത് സിപിഎമ്മിന്റെ വ്യാഖ്യാനമാണ്. പാലക്കാട്ടുനിന്നുള്ള മന്ത്രി എം.ബി. രാജേഷ് എഴുതിയ വാക്കുകളാണു സരിൻ പറഞ്ഞത്.
മുതിർന്ന നേതാക്കളുമായി ആലോചിച്ചാണു സ്ഥാനാർഥികളെ തീരുമാനിച്ചത്. ചേലക്കരയിലെയും പാലക്കാട്ടെയും യോഗങ്ങളിൽ കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവും ഒന്നിച്ചാണു പങ്കെടുക്കുന്നത്.