2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സതീശന് എങ്ങനെ പ്രതിപക്ഷനേതാവായെന്നു മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഫോറങ്ങള്‍ ഇല്ല. തോന്നുന്നപോലെ കാര്യങ്ങള്‍ നടക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തകര്‍ക്ക് അധികം പ്രതീക്ഷ വേണ്ടെന്നും സരിന് പറഞ്ഞു.
ഒരാഴ്ച മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്നും സരിന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ആരുമറിയാതെ പോയി പ്രാര്‍ഥിച്ചു വന്നയാളാണ് ഞാന്‍.
കാമറയുടെ മുന്നിലല്ല ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോകേണ്ടത്. ഷാഫി വടകരയില്‍ സ്ഥാനാര്‍ഥിയായ ഉടനെതന്നെ രാഹുല്‍ വോട്ടു ചോദിച്ചുതുടങ്ങിയെന്നും സരിന് ആരോപിച്ചു.