നവീൻ ബാബു ജീവനൊടുക്കിയ സംഭവം: സിസിടിവി പരിശോധിച്ച് അന്വേഷണ സംഘം
നവീൻ ബാബു ജീവനൊടുക്കിയ സംഭവം:  സിസിടിവി പരിശോധിച്ച് അന്വേഷണ സംഘം
Friday, October 18, 2024 2:01 AM IST
കണ്ണൂര്‍: യാത്രയയപ്പു സമ്മേളനം കഴിഞ്ഞ് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയ നവീന്‍ ബാബു ആരേയെങ്കിലും കാണുകയോ സംസാരിക്കുയോ ചെയ്തിരുന്നോ എന്നറിയാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ചു വരുന്നു. യാത്രയയപ്പു സമ്മേളനം കഴിഞ്ഞ് ഓഫീസിലേക്ക് പോയ അദ്ദേഹം 5.45 വരെ ഫയല്‍ നോക്കിയിരുന്നു.

തുടര്‍ന്ന് ഡ്രൈവര്‍ ഷംസുദ്ദീനെ വിളിച്ച് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടണമെന്നാവശ്യപ്പെട്ടു. നാട്ടിലേക്കു പോകാനായി വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും കൈയില്‍ കരുതിയിരുന്നു. മുനീശ്വരന്‍ കോവിലില്‍ എത്തിയപ്പോള്‍ ഒരു സുഹൃത്ത് വരാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു.


കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ഡ്രൈവര്‍ എം. ഷംസുദ്ദീന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് ആദ്യം മഹസർ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത ദിവസം ജില്ലാ കളക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.