താഴേത്തട്ടിലുള്ള വില്ലേജ് ഓഫീസുകൾ മുതൽ വകുപ്പ് ആസ്ഥാനം വരെയുള്ള സേവനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരും. അപേക്ഷ സ്വീകരിച്ചാൽ തീയതി രേഖപ്പെടുത്തി രസീത് നൽകണം. സേവനം നൽകേണ്ട സമയം അതത് വകുപ്പുകൾ പ്രത്യേകം വിജ്ഞാപനം ചെയ്യും.
അപേക്ഷ നിരസിച്ചാൽ ഒരുമാസത്തിനകം അതേ ഓഫീസിലെ തന്നെ ചുമതലപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥന് ആദ്യ അപ്പീൽ നല്കാം.
ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം അപ്പീൽ ഉദ്യോഗസ്ഥൻ തീരുമാനമെടുക്കണം. വീഴ്ചയുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഒന്നാം അപ്പീൽ ഉദ്യോഗസ്ഥനുമെതിരേ വകുപ്പുതല നടപടിക്കും ശിപാർശ ചെയ്യാം. ഒന്നാം അപ്പീൽ അധികാരിയുടെ വീഴ്ചയ്ക്ക് 2000 രൂപ മുതൽ 15,000 രൂപ വരെയാണ് പിഴ ചുമത്തുക.
രണ്ടാം അപ്പീൽ അപേക്ഷ തീർപ്പാക്കാനും ഒരുമാസ സമയമാണ് അനുവദിക്കുക. സേവനാവകാശം പ്രസിദ്ധപ്പെടുത്താത്ത വകുപ്പ് മേധാവിയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കാനും നിർദേശിക്കുന്നു.