ആര്‍പിഎഫിന്റെ സഹായത്തോടെ ജനറല്‍ കോച്ചില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ എന്ജിനോടുചേര്ന്നുള്ള ജനറല്‍ കോച്ചിലുണ്ടായിരുന്ന ആഷിഖിനെ കണ്ടെത്തി ചോദ്യം ചെയ്തു.
ആദ്യം അശ്വിനെ അറിയില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് ഇരുവരും സുഹൃത്തുക്കളാണെന്ന് സമ്മതിച്ചു. ഇരുവരും ആദ്യം യാത്ര ചെയ്തിരുന്ന സ്ലീപ്പര്‍ കോച്ചിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ ആഷിഖിന്റെ ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെത്തു. തുടര്‍ന്ന് ആഷിഖ് വഴി അശ്വിനെ ഫോണില്‍ ബന്ധപ്പെട്ട് വിളിച്ചുവരുത്തി എറണാകുളത്തെത്തിച്ച് റെയിൽവേ പോലീസിന് കൈമാറി.
ഡ്യൂട്ടി തടസപ്പെടുത്തിയതിനും ടിടിഇമാരെ കൈയേറ്റം ചെയ്തതിനുമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡ്യൂട്ടി തടസപ്പെടുത്തുന്നതുള്പ്പടെ ഗുരുതര കുറ്റകൃത്യം നടത്തിയിട്ടും പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരേ ടിടിഇമാരുടെ സംഘടന രംഗത്തെത്തി.
ടിടിഇമാര്ക്കെതിരേ എന്തു ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന സന്ദേശമാണ് ഇതുവഴി നല്‍കപ്പെടുന്നതെന്നും തങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടവരുത്തുകയേയുള്ളൂവെന്നും സംഘടനാഭാരവാഹികള്‍ പറഞ്ഞു.