രണ്ടു കാറുകളിലായാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു.
രണ്ടു കാറുകളിലൊന്ന് പൈലറ്റായി മുന്നിൽ പോവുകയും പോലീസിന്റെ പരിശോധന ഉണ്ടോ എന്നു നോക്കി വിവരം പിന്നിൽ ലഹരിവസ്തുക്കളുമായി വരുന്ന വാഹനത്തിലുള്ളവർക്കു കൈമാറുകയുമാണ് ചെയ്തിരുന്നത്. എന്നാൽ കുതിരാനിൽ പോലീസ് രഹസ്യമായി ഇവരുടെ നീക്കം നിരീക്ഷിച്ചിരുന്നതുകൊണ്ട് പൈലറ്റ് വാഹനത്തിനു പരിശോധനാവിവരം കൈമാറാൻ സാധിക്കുംമുന്പേ ഇവരെ പിടികൂടുകയായിരുന്നു.
ആന്ധ്രയിൽനിന്നും മൊത്തമായി മയക്കുമരുന്ന് വാങ്ങാൻ കേരളത്തിലെ മയക്കുമരുന്നു വില്പനശൃംഖലയിലെ ഏജന്റുമാരായിരിക്കാം ഇത്രയും വലിയ തുക നൽകിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ സാന്പത്തികസ്രോതസും പോലീസ് അന്വേഷിക്കുന്നുണ്ട്.