പറവൂർ: നവകേരള സദസിന് പണം അനുവദിച്ച സംഭവത്തിൽ സെക്രട്ടറി ജോ ഡേവിസിന് പറവൂർ നഗരസഭാ അധ്യക്ഷ ബീന ശശിധരൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.

തുക അനുവദിക്കാൻ കോൺഗ്രസിന് ഭൂരിപക്ഷമുള്ള കൗൺസിൽ യോഗമാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവകേരള സദസിന് തുക നൽകരുതെന്ന കെപിസിസി തീരുമാനം പറവൂരിൽ അട്ടിമറിക്കപ്പെട്ടപ്പോൾ, സ്വന്തം മണ്ഡലത്തിലെ വിവാദം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അത് വ്യക്തിപരമായും വളരെയധികം ക്ഷീണം ചെയ്തു. പണം അനുവദിച്ച തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവും ഡിസിസി നേതൃത്വവും നഗരസഭാധ്യക്ഷയ്‌ക്കും ഉപാധ്യക്ഷനും മറ്റ് ചുമതലക്കാർക്കും എതിരെ നടപടിയുടെ വാളോങ്ങിയതോടെ തുക നൽകാൻ അനുവാദം നൽകിയവർ മലക്കം മറിയുകയായിരുന്നു.

വാർഷിക പദ്ധതി ഭേദഗതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകാൻ കൗൺസിൽ തീരുമാനമെടുത്തത്. സതീശന്‍റെ നിർദേശത്തിന് മുമ്പിൽ, ഭരണ നേതൃത്വം അടിയന്തര കൗൺസിൽ വിളിച്ചുചേർത്ത് പണം നൽകാൻ എടുത്ത തീരുമാനം റദ്ദാക്കുകയായിരുന്നു. എന്നാൽ ചട്ടപ്രകാരം കൗൺസിൽ എടുത്ത തീരുമാനം പിൻവലിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സെക്രട്ടറി തുക നൽകി. ഇതിനെതിരെ വി.ഡി. സതീശൻ നഗരസഭാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. കൗൺസിൽ തീരുമാനം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ നഗരസഭാ അധ്യക്ഷ ബീന ശശിധരൻ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലെ നിർദേശം. കൗൺസിലിന്‍റെ തീരുമാനമില്ലെങ്കിലും നവകേരള സദസിന് തുക അനുവദിക്കാൻ സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് കാട്ടിയുള്ള സർക്കാർ ഉത്തരവിനെതിരെ നഗരസഭാ ഭരണനേതൃത്വം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇത് കോടതി പരിഗണിക്കാനിരിക്കെയാണ് തിരിച്ചടി ഭയന്ന് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ആറു മാസം മുമ്പാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നേടി ജോ ഡേവിസ് ചുമതലയേറ്റത്.

യുഡിഎഫ് നേതൃത്വം നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കും: മുഹമ്മദ് ഷിയാസ്

കൊച്ചി: ജില്ലയിലെ യുഡിഎഫ് നേതൃത്വം നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നവകേരള സദസില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം ഉണ്ടായ വറുതിയില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് നവകേരള സദസ്. ജനങ്ങള്‍ ഇതിനെ അര്‍ഹിച്ച അവജ്ഞയോടെ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ചുള്ള നവകേരള സദസിനെ മറ്റു ജില്ലകളിലേതു പോലെ തന്നെ എറണാകുളത്തും കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും. പറവൂരിലും പെരുമ്പാവൂരിലും സദസിന്‍റെ ഭാഗമായി സ്‌കൂളുകളുടെ മതിലുകള്‍ പൊളിക്കുന്നതിനുള്ള നിര്‍ദേശം നടപ്പാക്കാന്‍ അനുവദിക്കുകയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിന് തുനിഞ്ഞാല്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.