മൂന്നര കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Thursday, June 1, 2023 12:51 AM IST
മൂവാറ്റുപുഴ: മൂന്നര കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവിന്‍റെ മൊത്തവ്യാപാരം നടത്തുന്ന കാളിയാര്‍ കൊച്ചുവേലിക്കകത്ത് ലിബിന്‍ സെബാന്‍ (25), കടവൂര്‍ തൊട്ടിമറ്റത്തില്‍ എബിമോന്‍ (35) എന്നിവരാണ് മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍നിന്നു പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഡാന്‍സാഫിന്‍റെ (ഡിസ്ട്രിക്ട് ആന്‍റി നര്‍ക്കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ്) സഹകരണത്തോടെ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആന്ധ്രാപ്രദേശില്‍നിന്നും രണ്ടു ബാഗുകളിലായി പാലക്കാടുവരെ ട്രെയിനിലെത്തിയ ഇരുവരും കെഎസ്ആര്‍ടിസി ബസില്‍ മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഈ സമയം ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ കഞ്ചാവിന്‍റെ ഗന്ധം തിരിച്ചറിയാതിരിക്കാന്‍ ഉപയോഗിച്ച ചന്ദനത്തിരി, പൗഡര്‍ അടക്കമുള്ള സാധനങ്ങളും പ്രതികളില്‍നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കടത്തിയതിന് ആന്ധ്ര ജയിലില്‍ ശിക്ഷ ലഭിച്ചിട്ടുള്ളയാളാണ് ലിബിന്‍ സെബാന്‍. നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതിയാണ് എബിമോന്‍. ഡാന്‍സാഫ് അംഗങ്ങള്‍ക്കൊപ്പം മൂവാറ്റുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എന്‍. രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലീം, എഎസ്ഐമാരായ സി.പി. ജയകുമാര്‍, രതീശന്‍, എസ്‌‌സിപിഒമാരായ കെ. അനസ്, ഇബ്രാഹിം കുട്ടി, ബിബില്‍ മോഹന്‍, അജിനാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.