ശിലാഫലകത്തിലൊതുങ്ങിയ ടൗൺ ഷോപ്പിംഗ് കോംപ്ലക്‌സ്
Monday, October 21, 2024 3:53 AM IST
അടിമാലി: വെള്ളത്തൂവലില്‍ പണികഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ടൗണ്‍ ഷോപ്പിംഗ് കോപ്ലക്‌സ് ഇനിയും യാഥാര്‍ഥ്യമായില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു വെള്ളത്തൂവല്‍ ടൗണിലെ ടൗണ്‍ ഷോപ്പിംഗ് കോപ്ലക്‌സിന്‍റെ നിര്‍മാണ പ്രഖ്യാപനത്തെ പ്രദേശവാസികള്‍ കണ്ടത്. എന്നാല്‍, നിര്‍മാണോദ്ഘാടനം നടന്നിട്ട് നാലു വര്‍ഷമാകുന്പോഴും നിർമാണം എങ്ങും എത്തിയിട്ടില്ല.

ടൗണിലെ ഓട്ടോ സ്റ്റാന്‍ഡിനു സമീപമാണ് കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. 2020 നവംബറില്‍ അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ശിലാഫലകം സ്ഥാപിക്കുകയും ചെയ്തതാണ്.


പിന്നീട് തുടര്‍ ജോലികള്‍ നടന്നില്ല. പുതിയ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മാണത്തിന് ലക്ഷ്യമിട്ടതോടെ പഞ്ചായത്ത് വാടകയ്ക്ക് നല്‍കിയിരുന്ന കടമുറികളില്‍നിന്ന് വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു.

ഷോപ്പിംഗ് കോംപ്ലക്‌സ് ഫലകത്തില്‍ ഒതുങ്ങിയതോടെ പഞ്ചായത്തിന് ലഭിച്ചിരുന്ന വാടകയും നഷ്ടമായി. ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മാണവുമായി ബന്ധപ്പെട്ട തുടര്‍ ജോലികള്‍ വേഗത്തിലാക്കുകയും കെട്ടിട സമുച്ചയം യാഥാര്‍ഥ്യമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.