കെട്ടിടനിര്‍മാണത്തിന്‍റെ മറവില്‍ പാറ ഖനനം; വാഹനങ്ങള്‍ പിടിച്ചെടുത്തു
Monday, October 21, 2024 3:43 AM IST
നെടുങ്കണ്ടം: കരുണാപുരം കട്ടേക്കാനത്ത് കെട്ടിട നിര്‍മാണത്തിന്‍റെ മറവില്‍ സ്വകാര്യ വ്യക്തി വന്‍തോതില്‍ പാറ ഖനനം നടത്തുന്നതായി റവന്യു അധികൃതര്‍ കണ്ടെത്തി.

തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അനധികൃത പാറ ഖനനം നടന്നത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്‍റെ അനുമതി കൂടാതെ വന്‍തോതില്‍ കരിങ്കല്ല് ഖനനം നടത്തിയതായാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് പാറ പൊട്ടിക്കാന്‍ ഉപയോഗിച്ച ജെസിബി, ജാക്ക് ഹാമര്‍ തുടങ്ങിയവ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും സ്‌റ്റോപ് മെമ്മോ നല്‍കുകയും ചെയ്തു.


വാഹനങ്ങള്‍ കമ്പംമെട്ട് പോലീസിന് കൈമാറി. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് മുഖേന തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിനായി കരുണാപുരം വില്ലേജ് ഓഫീസര്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മേഖലയില്‍ അനധികൃത ഖനനം വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്.