മുന്നറിയിപ്പ് ബോർഡില്ല : ആംബുലൻസുകൾ കുടുങ്ങി : രോഗിയുമായി ആംബുലന്‍സുകള്‍ റോഡിലെ ചെളിക്കുണ്ടില്‍
Sunday, October 20, 2024 3:51 AM IST
നെടുങ്കണ്ടം: നിര്‍മാണം നടക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാനപാതയില്‍ ചേമ്പളം ഇല്ലിപ്പാലത്തിന് സമീപം രോഗികളുമായി എത്തിയ ആംബുലന്‍സുകള്‍ റോഡിലെ ചെളിയില്‍ താഴ്ന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ആദ്യ ആംബുലന്‍സും പുലര്‍ച്ചെ മൂന്നോടെ മറ്റൊരു ആംബുലന്‍സുമാണ് ചെളിയില്‍ താഴ്ന്നത്.

ഹൃദ്രോഗിയായ നെടുങ്കണ്ടം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ ആംബുലൻസാണ് ആദ്യം ചെളിയില്‍ താഴ്ന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രി അധികൃതരെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു.

തുടർന്ന് ഡ്രൈവറുടെ സുഹൃത്തിനെ എത്തിച്ച് ലോറിയില്‍ കെട്ടിവലിച്ച് ആംബുലന്‍സ് പുറത്തെടുക്കുകയായിരുന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ആംബുലന്‍സ് വലിച്ചുകയറ്റിയത്. തുടര്‍ന്നാണ് രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടത്.

ഇതിനുശേഷം രാവിലെ മൂന്നോടെ കോട്ടയത്തുനിന്നു ഡിസ്ചാര്‍ജായ രോഗിയുമായെത്തിയ ആംബുലന്‍സും ഇതേ സ്ഥലത്ത് ചെളിയില്‍ താഴ്ന്നു. ഈ വാഹനം രാവിലെ ഒമ്പതോടെയാണ് ജെസിബി എത്തിച്ച് മാറ്റിയത്. ഇതിനിടയില്‍ ഇതറിയാതെ എത്തിയ നിരവധി വാഹനങ്ങളും ചെളിയില്‍ താഴുന്നു. റോഡ് നിര്‍മാണത്തിനായി എത്തിയ വാഹനം ഉള്‍പ്പെടെയുള്ളവയാണ് ചെളിയില്‍ താഴ്ന്നത്.


നെടുങ്കണ്ടത്തുനിന്നു വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ ആശുപത്രികളിലേക്കും ഇടുക്കി, കോട്ടയം മെഡിക്കല്‍ കോളജുകളിലേക്കും രോഗികളുമായി പോകുന്ന വാഹനങ്ങൾ ഇതുവഴിയാണ് പോകേണ്ടത്. ഈ റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാതെയാണ് കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഈ സ്ഥലത്ത് വലിയതോതില്‍ മണ്ണ് ഇറക്കിയതാണ് പ്രതിസന്ധിക്ക് കാരണം. കനത്ത മഴയില്‍ ഇവ താഴ്ന്ന പ്രദേശത്തേക്ക് ഒഴുകി ചെളിക്കുണ്ട് രൂപപ്പെടുകയായിരുന്നു. രണ്ടടിയില്‍ അധികം കനത്തിലാണ് ചെളി രൂപപ്പെട്ടത്. രണ്ടാഴ്ച മുമ്പും ഇതേ റോഡില്‍തന്നെ ചേമ്പളത്തിന് സമീപം രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ ചെളിയില്‍ താഴ്ന്നിരുന്നു.

അപകടാവസ്ഥയിലുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് രാത്രികാലങ്ങളിലെത്തുന്ന വാഹന യാത്രക്കാരെ അപകടത്തില്‍നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.