തൊമ്മൻകുത്ത്് മനോഹരം: അടിസ്ഥാനവികസനം അകലെ
Tuesday, October 22, 2024 6:16 AM IST
തൊമ്മൻകുത്ത്: സീസണ്‍ ആയതോടെ തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ തിരക്കേറി. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടേക്കെത്തുന്നത്. എന്നാൽ തൊമ്മൻകുത്തിൽ വാഹന പാർക്കിംഗിന് സൗകര്യം പരിമിതമായത് ഇവിടെയെത്തുന്നവരെ വലയ്ക്കുകയാണ്. ഇതോടെ റോഡിന് ഇരുവശവുമായി വാഹനങ്ങൾ പർക്കുചെയ്യേണ്ട അവസ്ഥയാണ്.

ഇത്തരത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതു മൂലം പിന്നീട് വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇക്കോ ടൂറിസം കേന്ദ്രമായ തൊമ്മൻകുത്തിന്‍റ നിയന്ത്രണം വനംവകുപ്പിന്‍റെ കൈയിലാണ്.

എന്നാൽ ഇവർ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് സഞ്ചാരികളിൽനിന്ന് പ്രവേശന ഫീ സ് വാങ്ങുന്നതല്ലാതെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.


എന്നാൽ പാർക്കിംഗ് സൗകര്യത്തിന് ഭൂമി വേർതിരിച്ച് സൗകര്യം ഒരുക്കാൻ ഇവർ തയാറല്ല. പ്രവേശന ഫീസായി ഒരാളിൽ നിന്ന് 40 രൂപയാണ് വാങ്ങുന്നത്. കനത്ത പ്രവേശന ഫീസ് വാങ്ങുന്പോഴും അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തിൽ വേണ്ട താത്പര്യം വനംവകുപ്പു കാട്ടാത്തതാണ് വലിയ ഗതാഗതക്കുരുക്കിന് കാരണം.

ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടൂറിസം കേന്ദ്രത്തിൽ ടൂറിസം വകുപ്പ് നിർമിച്ചിരിക്കുന്ന കെട്ടിടം കാടു കയറി നശിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്്.