ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി
Sunday, October 20, 2024 3:34 AM IST
തൊടുപുഴ: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി കിണറ്റിൽ കുടുങ്ങി. ഫയർഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി. തൊടുപുഴ മണക്കാട് നെല്ലിക്കാവ് ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

തൊടുപുഴ നഗരസഭാ കൗണ്‍സിലറായ ബിന്ദു പത്മകുമാറിന്‍റെ ആടാണ് സമീപവാസിയായ ഡോ. വിനോദിനിയുടെ കിണറ്റിൽ വീണത്. ഇതോടെ ആടിനെ രക്ഷിക്കാനായി ജാർഖണ്ഡ് സ്വദേശിയായ കിഷോർ മുർമു കിണറ്റിൽ ഇറങ്ങി. എന്നാൽ ഇയാൾ കിണറ്റിൽ കുടുങ്ങുകയായിരുന്നു.


സമീപവാസിയായ വീട്ടമ്മ വിവരം ഫയർഫോഴ്സിനെ അറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽനിന്നുള്ള സംഘമെത്തി തൊഴിലാളിയെയും ആടിനെയും രക്ഷപ്പെടുത്തി.

35 അടി താഴ്ചയുള്ള കിണ റിൽ 15 അടിയോളം വെള്ളവും ഉണ്ടായിരുന്നു. സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, പി.ജി. സജീവ്, ജെയിംസ് പുന്നൻ, ഹോം ഗാർഡുമാരായ എം.പി. ബെന്നി, ടി.കെ. മുസ്തഫ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.