മുല്ലപ്പെരിയാറിൽ നിർമാണ പ്രവർത്തനം : തമിഴ്നാടിന്‍റെ നീക്കം തടയണം: ജനസംരക്ഷണ സമിതി
Sunday, October 20, 2024 3:34 AM IST
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ എന്ന പേരിൽ നിർമാണസാധനങ്ങൾ എത്തിക്കാനുള്ള തമിഴ്നാട് സർക്കാരിന്‍റെ നടപടി ദുരൂഹത നിറഞ്ഞതാണെന്നും ഇത് അനുവദിക്കരുതെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച ബലക്ഷയം പരിശോധിക്കാൻ ചെന്ന മേൽനോട്ട സമിതിക്ക് സഹായങ്ങൾ നൽകാതെയും നിസഹകരിച്ചും നിലപാടെടുത്ത തമിഴ്നാട് സർക്കാർ സമിതിയെ തിരിച്ചയയ്ക്കുകയാണ് ചെയ്തത്.

2012 ന് ശേഷം ഫലപ്രദമായ പരിശോധന നടത്തിയിട്ടില്ലാത്ത അണക്കെട്ടിന്‍റെ നിലവിലെ അവസ്ഥ പരിശോധിക്കാനും ബലക്ഷയം പഠിക്കുവാനും കേന്ദ്രജലകമ്മീഷൻ മേൽനോട്ട സമിതിക്ക് നിർദേശം നൽകിയ സാഹചര്യത്തിൽ ഇപ്പോഴത്തെ ബലപ്പെടുത്തൽ ശ്രമം മേൽനോട്ട സമിതിയെയയും കേരളത്തെയും കബളിപ്പിക്കുവാനുള്ള നടപടിയുടെ ഭാഗമാണെന്ന് വ്യക്തമാണ്.


225 മെട്രിക് ടണ്‍ സിമന്‍റും മറ്റ് നിർമാണ വസ്തുക്കളും തൊഴിലാളികളെയും കൊണ്ടുപോയി ഡാമിന്‍റെ വിള്ളലുകൾ പുറമേ കാണാത്തവിധം മറയ്ക്കാനാണ് തമിഴ്നാട് സർക്കാർ ശ്രമിക്കുന്നത്.

ഇതിനെതിരേ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് എടുക്കണമെന്നും തമിഴ്നാട് നൽകിയ അപേക്ഷ തള്ളിക്കളയണമെന്നും സമിതി ചെയർമാൻ അഡ്വ. റോയി വാരികാട്ട്, ജനറൽ കണ്‍വീനർ പി.ടി. ശ്രീകുമാർ, വർക്കിംഗ് ചെയർമാൻ ഷിബു. കെ. തന്പി എന്നിവർ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.