മുളകുവെള്ളമൊഴിച്ച് മാലമോഷണം: പ്രതി പിടിയിൽ
Sunday, October 20, 2024 3:51 AM IST
ചെറുതോണി: വയോധികയുടെ മുഖത്ത് മുളകു വെള്ളം ഒഴിച്ച് മാല പറിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കഞ്ഞിക്കുഴി പോലീസ് പിടികൂടി. വരിക്കമുത്തൻ സ്വദേശി താഴത്തു തൈക്കുടത്തിൽ അജേഷിനെയാണ് (38) പോലീസ് പിടി കൂടിയത്. ഇന്നലെ പുലർച്ചെയാണു സംഭവം.

ഒറ്റയ്ക്കുതാമസിക്കുന്ന 75 വയസുള്ള തൊട്ടിയിൽ കൗസല്യ രാത്രിയിൽ അയൽവാസിയുടെ വീട്ടിലാണു കിടക്കുന്നത്. ഇന്നലെ പുലർച്ചെ ഇവർ സ്വന്തം വീട്ടിലേക്കു പോകുംവഴി വഴിയിൽ കാത്തുനിന്ന അയൽവാസിയായ പ്രതി പാത്രത്തിൽ കരുതിയിരുന്ന മുളകുവെള്ളം ഇവരുടെ മുഖത്തേക്കൊഴിച്ചു.


നിലത്തുവീണ ഇവരുടെ മാലപറിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞയുടൻ പ്രതിയെ പിന്തുടർന്ന കഞ്ഞിക്കുഴി സിഐ ജി.അനൂപിന്‍റെ നേതൃത്വത്തിലുള്ള പോലീസ് വണ്ണപ്പുറത്തുനിന്നു പ്രതിയെ പിടികൂടി. ഇവിടെ ബാങ്കിൽ പണയം വച്ച മാലയും കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.