പരിമിതികൾക്കുള്ളിലും കട്ടപ്പന കെഎസ്ആർടിസിക്ക് മികച്ച വരുമാനം
Sunday, October 20, 2024 3:34 AM IST
കട്ടപ്പന: ഏറെ പരിമിതികൾക്കും പ്രതിസന്ധികൾക്കും ഉള്ളിൽനിന്നു മികച്ച വരുമാനമാണ് കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ നേടുന്നത്. 37 സർവീസുകളാണ് ഡിപ്പോയിൽനിന്ന് ഒാപ്പറേറ്റു ചെയ്യുന്നത്.

കോഴിക്കോട്-ആനക്കാംപൊയിൽ സർവീസാണ് ഏറ്റവും അധികം ലാഭം നൽകുന്നത്. അതിനോടൊപ്പം പാലക്കാട്, ആനക്കട്ടി, ആലപ്പുഴ സർവീസുകളും മിന്നൽ സർവീസും ലാഭത്തിലാണ്.

പുതുതായി ആരംഭിച്ച എറണാകുളം സർവീസും മികച്ച ലാഭമാണ് ഡിപ്പോയ്ക്ക് നൽകുന്നത്. പുലർച്ചെ കട്ടപ്പനയിൽനിന്ന് ആരംഭിച്ച് പന്ത്രണ്ടോടെ ആലപ്പുഴയിൽ എത്തുന്ന സർവീസ് വിദ്യാർഥികൾക്കും ഓഫീസ് ജോലിക്കാർക്കും പ്രയോജനം ചെയ്യുന്നുണ്ട്. ഇവിടെനിന്നുള്ള രണ്ട് സംസ്ഥാനാന്തര സർവീസുകളും മികച്ച ലാഭം നേടുന്നുണ്ടെന്ന് ഡിപ്പോ മാനേജർ അറിയിച്ചു.

ഇത്തരത്തിൽ വലിയ ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിലും ഡിപ്പോയ്ക്ക് പരാധീനതകളും നിരവധിയാണ്. പ്രധാനമായും കാലപ്പഴക്കം ചെന്ന ബസുകളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.


ഡിപ്പോയിലെ സ്ഥല സൗകര്യ കുറവും പ്രതിസന്ധിയാണ്. 2018ലെ പ്രളയത്തിൽ ഇടിഞ്ഞുവീണ സംരക്ഷണഭിത്തി പുനർ നിർമിക്കാത്തതും വർക്ഷോപ്പിലെ മെക്കാനിക്കൽ ഉപകരണങ്ങളുടെ അഭാവവും ബസുകളുടെ അടിയിൽ കയറി പണിയെടുക്കുന്നതിന് ആവശ്യമായ റാംമ്പ് ഇല്ലാത്തതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നുണ്ട്.

കെഎസ്ആർടിസി ഡിപ്പോയുടെ ശോച്യാവസ്ഥകളും ബസുകളുടെ കാലപ്പഴക്കങ്ങളും പരിഹരിച്ചാൽ നിലവിലെ വരുമാനത്തിൽ ഇനിയും വർധനവുണ്ടാകുമെന്നും ഡിപ്പോ അധികൃതർ പറയുന്നു.

"എന്‍റെ കെഎസ്ആർടിസി നിയോ ഒപിആർഎസ്' മൊബൈൽ ആപ്ലിക്കേഷൻ വഴി ബസുകളുടെ സമയക്രമം അറിയുവാനും സീറ്റ് ബുക്കുചെയ്യാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.