നീന്തല്‍ പരിശീലനകേന്ദ്രം കാടുകയറി നശിക്കുന്നു
Monday, October 21, 2024 3:53 AM IST
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ മുതുവാന്‍കുടിയില്‍ പണികഴിപ്പിച്ച നീന്തല്‍പരിശീലന കേന്ദ്രം കാടുകയറി നശിക്കുന്നു.

വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂള്‍ കുട്ടികളക്കടക്കം നീന്തല്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതുവാന്‍കുടിയില്‍ പഞ്ചായത്ത് നീന്തല്‍ പരിശീലന കേന്ദ്രം പണികഴിപ്പിച്ചത്. 35 ലക്ഷം രൂപയോളം ചെലവഴിച്ചാണ് നീന്തല്‍ പരിശീലന കേന്ദ്രം നിർമിച്ചത്.

2020 നവംബറില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നീന്തല്‍ പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഇപ്പോൾ പരിശീലനകേന്ദ്രം കാടും പടര്‍പ്പുകളും മൂടിയ നിലയിലാണ്.


മുതുവാന്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളിന് സമീപമാണ് നീന്തല്‍ പരിശീലന കേന്ദ്രമുള്ളത്.

ആദ്യഘട്ടത്തില്‍ ഇവിടെ മെച്ചപ്പെട്ട പരിശീലനം നല്‍കിയിരുന്നു. പിന്നീട് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു.

നീന്തൽക്കുളത്തിലെ ചോർച്ചയാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. പരിശീലന സാമഗ്രികളും നശിച്ച നിലയിലാണ്.