ട്രാക്കും ഫീല്‍ഡും ഇന്നുണരും; റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം
Monday, October 21, 2024 3:53 AM IST
നെടുങ്കണ്ടം: പതിനേഴാമത് ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ട്രാക്കും ഫീല്‍ഡും ഇന്ന് ഉണരും. മൂന്നു ദിവസങ്ങളിലായി നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ നടക്കുന്ന കായിക മേളയില്‍ കൗമാര കായികശക്തികള്‍ ഏറ്റുമുട്ടും.

ജില്ലാതല മത്സരങ്ങള്‍ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്നത് ആദ്യമായാണെന്ന പ്രത്യേകതയമുണ്ട്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കുള്ള സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക് ഇനങ്ങള്‍ക്കും ഫീല്‍ഡ് മത്സരങ്ങള്‍ക്കും പോള്‍വോൾട്ട്, ഹൈജംപ്, ലോംഗ് ജംപ് ബെഡ്ഡുകള്‍, പോള്‍വാട്ട് പിറ്റുകള്‍ തുടങ്ങിയവ സജ്ജമായി.

98 ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഇന്ന് രാവിലെ 10.30ന് എം.എം. മണി എംഎല്‍എ കായികമേള ഉദ്ഘാടനം ചെയ്യും. 23ന് വൈകുന്നേരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്് കെ.ടി. ബിനു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

പങ്കെടുക്കുന്നത് 2500ലധികം കായികതാരങ്ങള്‍

നെടുങ്കണ്ടം, തൊടുപുഴ, അടിമാലി, അറക്കുളം, കട്ടപ്പന, മൂന്നാര്‍, പീരുമേട് എന്നീ ഏഴ് സബ് ജില്ലകളില്‍ നിന്നായി 2500 ല്‍ അധികം കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. നാളെ രാവിലെ ഏഴിന് മുണ്ടിയെരുമ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിന്നു നെടുങ്കണ്ടത്തേക്ക് ക്രോസ് കണ്‍ട്രി മത്സരം ആരംഭിക്കും.

താമസവും ഭക്ഷണവും

നെടുങ്കണ്ടം എസ്ഡിഎ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കും ഗവ. സ്‌കൂള്‍, പഞ്ചായത്ത് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കുമാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ദിവസേന ആയിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.


ഒരുക്കങ്ങള്‍

ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്കായി 14 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ദിവസത്തെയും മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് 45 കായിക അധ്യാപകരാണ്.

സിന്തറ്റിക് ട്രാക്ക്

നെടുങ്കണ്ടത്ത് ആദ്യമായി നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കായിമേളയില്‍ ട്രാക്ക് ഇനങ്ങളില്‍ മാറ്റ് കുറയുമോ എന്നതാണ് കായിക പ്രേമികള്‍ ഉറ്റുനോക്കുന്നത്. സിന്തറ്റിക് ട്രാക്കില്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമേ പരിശീലനം ലഭിച്ചിട്ടുള്ളു.

ട്രാക്ക് മത്സരങ്ങള്‍ക്ക് ഷൂ നിര്‍ബന്ധമാണ്, എന്നാല്‍ പലരും ഷൂസ് ഉപയോഗിക്കാതെയാണ് പരിശീലനം നേടിയിട്ടുള്ളത്. എന്നാല്‍ ജില്ലാ മത്സരം സിന്തറ്റിക് ട്രാക്കില്‍ നടക്കുന്നത് സംസ്ഥാന തലത്തില്‍ ജില്ലയുടെ മികച്ച പ്രകടനത്തിന് കാരണമാകും എന്ന പ്രതീക്ഷയും ഉണ്ട്.

ഇന്നത്തെ മത്സരങ്ങള്‍

രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ ക്രമത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഹീറ്റ്‌സ് മത്സരങ്ങള്‍, 100 മീറ്റര്‍ റിലേ ഫൈനലുകള്‍, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട് പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയാണ് ഇന്നു നടക്കുന്നത്.