എഡിഎമ്മിന്‍റെ മരണത്തിൽ പ്രതിഷേധം
Friday, October 18, 2024 3:41 AM IST
തൊടുപുഴ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സർക്കാർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയൻ, കെജിഒഎ എന്നിവയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിലും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി.

തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.എം. ഹാജിറ ഉദ്ഘാടനം ചെയ്തു.

ഉടുന്പൻചോലയിൽ കെജിഒഎ സംസ്ഥാന സെക്രട്ടറി ജയൻ പി. വിജയൻ, കളക്ടറേറ്റിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്‍റ് ജി. ഷിബു, പീരുമേട്ടിൽ ജില്ലാ കമ്മറ്റി അംഗം രാജീവ് ജോണ്‍, ദേവികുളത്ത് ജില്ലാ കമ്മിറ്റിയംഗം എം.ബി. ബിജു എന്നിവർ ഉദ്ഘാടനം ചെയ്തു.

തൊടുപുഴ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സ്ഥാനം രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.


ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ബിജോയ് ജോണ്‍, റോബിൻ മൈലാടി, പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.

കട്ടപ്പന: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിന് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.

കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വെള്ളമാക്കൽ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിജു ചക്കുംമൂട്ടിൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, ജിതിൻ ഉപ്പുമാക്കൽ, പ്രശാന്ത് രാജു, ഷമേജ് കെ. ജോർജ്, റൂബി വേഴാമ്പത്തോട്ടം, കെ.എസ്. സജീവ്, പി.എസ്. മേരി ദാസൻ, ജോസ് ആനക്കല്ലിൽ തുടങ്ങിയവർ പ്രസംഗിച്ചു.